റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേർ മരിച്ചു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 458 ആയി. മക്ക (7), ജിദ്ദ (7), മദീന (1), ദമ്മാം (2) എന്നിവിടങ്ങളിലാണ് മരണം. പുതുതായി 1581 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. 2460 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 81766 ആണ്. ഇതിൽ 57013 പേർ സുഖം പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. രാജ്യത്താകെ ഇതുവരെ 787,465 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 40ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ മൂന്നാം ഘട്ടമായി ജൂൺ ഒന്ന് മുതൽ മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തും.
അതിനിടെ റിയാദിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ കുറച്ചുനാളുകളായി വളരെ ഉയർന്ന നിലയിലായിരുന്നു. പുതുതായി 483 രോഗികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മക്കയിലും ജിദ്ദയിലും ഏഴുപേർ വീതമാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ മക്കയിൽ 206ഉം ജിദ്ദയിൽ 133 ഉം ആയി മരണസംഖ്യ.
പുതിയ രോഗികൾ:
റിയാദ് 483, ജിദ്ദ 251, മക്ക 189, ദമ്മാം 124, ഹുഫൂഫ് 107, മദീന 52, ജുബൈൽ 49, ഖുലൈസ് 33, ഖത്വീഫ് 30, അബ്ഖൈഖ് 26, ഖോബാർ 18, ഹാഇൽ 15, ത്വാഇഫ് 14, ദഹ്റാൻ 13, അഹദ് റുഫൈദ 11, അൽഖർജ് 11, വാദി ദവാസിർ 10, നജ്റാൻ 9, യാംബു 8, തബൂക്ക് 7, അബഹ 6, ഖമീസ് മുശൈത് 6, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, ബുറൈദ 5, ഹഫർ അൽബാത്വിൻ 5, ഹുറൈംല 5, സഫ്വ 4, ബേഷ് 4, സുൽഫി 4, റൂമ 4, അൽഅയൂൻ 3, റാനിയ 3, അൽനമാസ് 3, സബ്യ 3, ശറൂറ 3, അൽഖുവയ്യ 3, റുവൈദ അൽഅർദ 3, തുമൈർ 3, അൽജഫർ 2, ഖിൽവ 2, അൽസഹൻ 2, അൽഖസ്റ 2, അൽമജാരിദ 2, ബീഷ 2, നാരിയ 2, ജീസാൻ 2, റാബിഗ് 2, ലൈല 2, അൽദിലം 2, അൽവജ്ഹ് 1, മഖ്വ 1, തബർജൽ 1, അൽഅയ്സ് 1, വാദി അൽഫറഅ 1, ബുഖൈരിയ 1, അൽറസ് 1, ഉനൈസ 1, അൽഹദ 1, അൽമദ്ദ 1, വാദി ബിൻ ഹസ്ബൽ 1, സബ്ത് അൽഅലായ 1, അൽദർബ് 1, അൽഅർദ 1, അൽദായർ 1, അൽഒവയ്ഖല 1, അഫീഫ് 1, ദുർമ 1, ശഖ്റ 1, താദിഖ് 1
മരണസംഖ്യ:
മക്ക 206, ജിദ്ദ 133, മദീന 48, റിയാദ് 26, ദമ്മാം 14, ഹുഫൂഫ് 4, അൽഖോബാർ 4, ജുബൈൽ 3, ബുറൈദ 3, ത്വാഇഫ് 3, ബീഷ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.