ഡ്രോൺ ആക്രമണം: സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറി അടച്ചു; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റിപ്പോർട്ട്

റിയാദ്: ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി അരാംകോയുടെ റാസ് തനൂറയിലുള്ള (കിഴക്കൻ പ്രവിശ്യ) എണ്ണശുദ്ധീകരണ ശാല (റിഫൈനറി) താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്ലാൻറ്​ അടച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ബ്ലൂംബെർഗും സ്ഥിരീകരിച്ചിട്ടുണ്ട്​. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സ്ഥലത്തുനിന്നുള്ള പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെ ദൃശ്യങ്ങളുമായി ഈ വിഡിയോകൾക്ക് സാമ്യമുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ഈ നടപടി എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Tags:    
News Summary - Saudi Aramco shuts Ras Tanura refinery after drone strike, source says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.