ജിദ്ദ: സൗദി എയർലൈൻസിന് കീഴിലെ ഹജ്ജ് സർവിസിന് പരിസമാപ്തി. ശനിയാഴ്ച വൈകീട്ടാ ണ് മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അവസാന ഹജ്ജ് സംഘത്തെയും വഹിച്ചുള്ള വിമാനം ഇന്തോനേഷ്യയിലെ സൂറാബായയിലേക്ക് പറന്നത്.
എസ്.വി.5002 യാത്രാവിമാനത്തിൽ 442 തീർഥാടകരാണുണ്ടായിരുന്നത്. ഇതോടെ ഇൗ വർഷത്തെ സൗദി എയർലൈൻസിെൻറ ഹജ്ജ് ഒാപറേഷൻ വിജയകരമായി പൂർത്തിയായി. 90 ശതമാനം യാത്രകളും ഹജ്ജ് യാത്ര സർവിസുകളും നിശ്ചിത സമയത്ത് നടത്താനായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ചു തീർഥാടകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.