മക്ക: ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ടാങ്കർലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്. അറഫ റിങ് റോഡിലാണ് അപകടം. ഇന്തോനേഷ്യൻ തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. റോഡിലേക്ക് പ്രവേശിച്ചപ്പോൾ മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്താത്തതാണ് അപകട കാരണമെന്ന് റിപ്പോർട്ടുണ്ട്.
രണ്ട് ഡ്രൈവർമാരടക്കം 18 പേർക്ക് പരിക്കേറ്റതായി മക്ക ട്രാഫിക് വക്താവ് കേണൽ ഫൗസി അൽഅൻസാരി പറഞ്ഞു. ശ്രദ്ധ്രിക്കാതെ ജങ്ഷനിലൂടെ ബസ് കയറി വന്നതാണ് അപകടത്തിന് കാരണം.
ജലടാങ്കർ ലോറിയിലെ ഡ്രൈവർ പാക്കിസ്ഥാൻ പൗരനും ബസ് ഡ്രൈവർ ഇന്തോനേഷ്യക്കാരനുമാണെന്ന് ട്രാഫിക് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.