ജിദ്ദ: ഉംറ തീർഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങി. റമദാെൻറ ദിനരാത്രങ്ങൾ ഹറമിൽ പ്രാർഥനനിരതരായി കഴിഞ്ഞവരാണ് മക്കയോട് വിടവാങ്ങി കൊണ്ടിരിക്കുന്നത്. 27ാം രാവിന് ശേഷം തീർഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങിയെങ്കിലും ഖത്മുൽ ഖുർആൻ കഴിഞ്ഞതോടെയാണ് ശക്തമായത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആഭ്യന്തര തീർഥാടകർ അധികവും മക്ക വിട്ടു. പെരുന്നാളിന് മുമ്പ് സ്വന്തം പ്രദേശങ്ങളിലെത്തും വിധത്തിലാണ് ഇവരുടെ മടക്കയാത്ര. വിദേശ തീർഥാടകർ നിശ്ചിത ഷെഡ്യുളനുസരിച്ചു തിരിച്ചുപോയികൊണ്ടിരിക്കുകയാണ്.
വിവിധ രാജ്യക്കാരായ ധാരാളം തീർഥാടകർ പുണ്യഭൂമിയിലുണ്ട്. റമദാൻ പകുതിയോടെ എത്തിയവരാണിവർ. പെരുന്നാൾ നമസ്കാരത്തിൽ കൂടി പെങ്കടുത്തു തിരിച്ചുപോകാൻ കാത്തിരിക്കുന്നവരും നിരവധിയാണ്. ഇത്തവണ മുൻവർഷത്തേക്കാൾ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുള്ളതായാണ് റിപ്പോർട്ട്. ഖത്മുൽ ഖുർആൻ ദിവസം മസ്ജിദുൽ ഹറാമിലെ തറാവീഹ് നമസ്കാരത്തിൽ 20 ലക്ഷത്തിലധികമാളുകൾ പെങ്കടുത്തതായാണ് കണക്ക്. മദീനയിലെ മസ്ജിദുന്നബവിയിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. തീർഥാടകരുടെ തിരിച്ചുപോക്ക് കൂടിയതോടെ പ്രവേശന കവാടങ്ങളിൽ തിരക്കേറിയിട്ടുണ്ട്. കര, േവ്യാമ പ്രവേശന കവാടങ്ങളിൽ യാത്ര നടപടികൾ എളുപ്പമാക്കാൻ കൂടുതൽ കൗണ്ടറുകൾ പാസ്പോർട്ട് വകുപ്പ് ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് റോഡുകളിൽ റോഡ് സുരക്ഷ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം, ഉംറ തീർഥാടകർ പോക്ക് കൂടിയതോടെ ഹറമിനടുത്ത കടകളിലും തിരക്കേറി. കുടുംബങ്ങൾക്കും ബന്ധുക്കൾക്കും നൽകാൻ ഉപഹാരങ്ങൾ വാങ്ങികൂട്ടുന്ന തിരക്കിലാണ് തിരിച്ചുപോകാനൊരുങ്ങുന്ന വിദേശികളായ തീർഥാടകർ. തീർഥാടകർക്ക് പ്രിയമേറിയ സാധനങ്ങളുമായ കച്ചവടക്കാരും വഴിവാണിഭക്കാരും രംഗത്തുണ്ട്. പുണ്യസ്ഥലങ്ങളുടെ ചിത്രങ്ങൾ, തസ്ബീഹ് മാലകൾ എന്നിവക്കാണ് പ്രിയം. നമസ്കാരവിരിപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, കളിക്കോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളും തുടങ്ങിയവ വാങ്ങുന്നവരും നിരവധിയാണ്. ഗൾഫ് രാജ്യങ്ങളിലേയും കിഴക്കനേഷ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച് മലേഷ്യയിൽ നിന്നുള്ളവർക്ക് കല്ല്വെച്ച മോതിരം, വിലപിടിച്ച മുത്തുകൾ തുണിങ്ങിയവ വാങ്ങുന്നതിലാണ് താൽപര്യമെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.