ജിദ്ദ: റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ തിങ്കളാഴ്ച സൗദി അറേബ്യ സന്ദർശിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. എണ്ണ വിലയുടെ സ്ഥിരത, സിറിയ, ഗൾഫ്, യമൻ രാജ്യങ്ങളിലെ വിഷയങ്ങൾ എന്നിവ ചർച്ചയിലുൾപ്പെടുമെന്നും സാമ്പത്തിക മേഖലയിൽ 30 ഒാളം കരാറുകൾ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിൽ 10 കരാറുകൾ ഉൗർജ മേഖലയിലാണ്.
ദീർഘനാളത്തെ സുഹൃത് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇരു രാജ്യങ്ങളുടെയും രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയിലൂടെ മേഖലയിൽ പുതിയ ഉണർവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 300 ഒാളം പേർ പെങ്കടുക്കുന്ന സൗദി, റഷ്യൻ ഇൻവെസ്റ്റ്മെൻറ് ഫോറവും നടക്കും. സൗദിക്കും റഷ്യക്കുമിടയിൽ നടക്കുന്ന ഏറ്റവും വലിയ ബിസിനസ് സംഗമമായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.