ജുബൈൽ: ഫാഷിസത്തിനെതിരായ പൊതു മിനിമം പരിപാടിയിൽ രാജ്യത്തെ ജനാധിപത്യ പാർട്ടികൾ ഒന്നിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം സൈനുദ്ദീൻ. വ്യക്തിയുടെ
രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടതാണ് മത വിശ്വാസ, പരിവർത്തന സ്വാതന്ത്ര്യം. ഭരണ ഘടനയിൽ ഈ അവകാശ സ്വാതന്ത്ര്യം ഉൾക്കൊള്ളിച്ചത് ദൈവം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ടല്ല. അതിനെ അത്തരത്തിൽ സമീപിക്കുന്നത് ഭരണഘടന പൗരന് നൽകിയ അവകാശത്തോടുള്ള പുച്ഛമാണ് കാണിക്കുന്നത്. ഹൃസ്വ സന്ദർശനാർഥം സൗദിയിൽ എത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
ഭരണഘടനാ അവകാശത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ പ്രശ്നമായി വേണം ഇഷ്ടമുള്ള മതം െതരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കാണാൻ. അങ്ങനെ സമീപിക്കാനാണ് മത നിരപേക്ഷ പക്ഷം
തയാറാവേണ്ടത്. മതം ഒഴിവാക്കാനും ഇഷ്ടമുള്ളത് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന് വകവെച്ചു കൊടുക്കണം. ഭരണഘടന നൽകിയ മത സ്വാതന്ത്ര്യത്തെ സംഘ് പരിവാർ തങ്ങളുടെ
താൽപര്യത്തിനു വേണ്ടിയുള്ള പ്രചാരണമാക്കി മാറ്റുന്നത് പുരോഗമനപരമല്ല. പുരോഗമനത്തിെൻറ മറ പിടിച്ചുകൊണ്ടു സംഘ്പരിവർ നടത്തുന്ന പ്രചാരണങ്ങൾക്ക് ശക്തി പകരുന്ന രീതിയിൽ ഇടതുപക്ഷവും കേരളത്തിലെ മത നിരപേക്ഷ സമൂഹവും സമീപനങ്ങൾ സ്വീകരിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. നിർബന്ധ മത പരിവർത്തനം നടത്തുന്നത് തടയാൻ രാജ്യത്ത് നിയമമുണ്ട്. ആ
രീതിയിലാണ് കാര്യങ്ങൾ പോകേണ്ടത്.
മതനിരപേക്ഷ രാജ്യത്തിലെ ഭരണഘടന പൗരന് നൽകിയ അവകാശത്തിന് ഫാഷിസ്റ്റുകൾ തടസ്സം നിൽക്കുമ്പോൾ രാഷ്ട്രീയമായി അതിനെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ജനാധിപത്യ സമൂഹം ഏറ്റെടുക്കേണ്ടത്. ദൈവം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന ലളിത യുക്തി മത നിരപേക്ഷതയെ ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നത്. ഫാഷിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ പകച്ചു പോകുന്നതിെൻറ ലക്ഷണമായി മാത്രമേ അതിനെ വിലയിരുത്താൻ കഴിയൂ. സോളിഡാരിറ്റി ആ വിഷയത്തിൽ സാമൂഹ്യമായ സംവാദത്തിനു നേതൃത്വം നൽകും. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫാഷിസ്റ്റ് കടന്നുകയറ്റമാണെന്ന് മനസ്സിലാക്കിക്കൊണ്ട് മറ്റു ചെറിയ പ്രശ്നങ്ങൾ മാറ്റിവെച്ച് ഇതിനെതിരെയുള്ള യോജിച്ച മുന്നേറ്റമാണ് യഥാർഥത്തിൽ വേണ്ടത്. ജനാധിപത്യ മൗലിക സംരക്ഷണത്തിനും ഫാഷിസത്തിനെതിരെയുള്ള ചെറുത്ത് നിൽപിനും ആരുമായും യോജിക്കാനും സഹകരിക്കാനും സോളിഡാരിറ്റി തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.