ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ് മരിച്ചത്. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത് വർഷമായി പ്രമുഖ കമ്പനിയായ 'അപകിൽ' േപ്രാജക്ട് മാനേജരായി ജോലിചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഒാഫീസിൽ എത്താതിരുന്ന അദ്ദേഹത്തെ മറ്റ് ചില ആവശ്യങ്ങൾക്കായി സഹപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയിൽ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് ഫോണിൽ ലഭ്യമാകാതെ വന്നതോടെ സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കൂടെ താമസിക്കുന്നയാൾ രാവിലെ ജോലിക്ക് പോകുേമ്പാൾ ആശുപത്രിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലകസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റജിമോൾ. മകൻ: ജിതിൻ. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.