ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വർക്കിങ് കമ്മിറ്റി യോഗം ജാഫർ നീറ്റുകാട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു

കുറ്റിപ്പുറം-ഗുരുവായൂർ റെയിൽപാത യാഥാർഥ്യമാക്കണം -കോട്ടക്കൽ കെ.എം.സി.സി

ജിദ്ദ: കേരളത്തിലെ പ്രമുഖ വ്യാപാര, വാണിജ്യ കേന്ദ്രങ്ങളായ കോഴിക്കോടിനെയും എറണാകുളത്തെയും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും മലബാറിലെ ട്രെയിൻ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാനും കുറ്റിപ്പുറം- ഗുരുവായൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്ന് ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വർക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലബാറിലെ ജനങ്ങൾക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വേഗത്തിൽ എത്തിച്ചേരാൻ ഈ പാത വളരെ സഹായകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ഗുരുവായൂർ, കാടാമ്പുഴ എന്നിവിടങ്ങളിലേക്ക് വരുന്ന ഭക്തജനങ്ങൾക്കും കോട്ടക്കൽ ആര്യവൈദ്യശാല ഉൾപ്പെടെ നിരവധി ആശുപത്രികളിലേക്ക് ചികിത്സക്കു വരുന്ന രോഗികൾക്കും വേഗത്തിൽ എത്തിച്ചേരാനും പ്രസ്തുത റെയിൽപാത വളരെ സഹായകരമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്നും യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. റമദാനുശേഷം മണ്ഡലത്തിലെ പ്രവർത്തകർക്കായി ഏകദിന ക്യാമ്പ് നടത്താനും പഠന, വിനോദ യാത്രകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജാഫർ നീറ്റുകാട്ടിൽ വളാഞ്ചേരി യോഗം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്‌ മൊയ്തീൻ എടയൂർ അധ്യക്ഷത വഹിച്ചു. ഹംദാൻ ബാബു കോട്ടക്കൽ, അൻവർ സാദത്ത് കുറ്റിപ്പുറം, ഷാജഹാൻ പൊന്മള, സൈനുദ്ദീൻ കോടഞ്ചേരി, കുഞ്ഞാലി കുമ്മാളിൽ, ശരീഫ് കൂര്യാട്, അഹ്‌മദ്‌ കുട്ടി കാവതികുളം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സമദലി വട്ടപ്പറമ്പ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kottakal K. M.C.C about Kuttipuram-Guruvayur railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.