കേളി സനാഇയ അർബഹീൻ ഏരിയ സമ്മേളനം പ്രഭാകരൻ കണ്ടോന്താർ ഉദ്‌ഘാടനം ചെയ്യുന്നു

കേളി സനാഇയ അർബഹീൻ ഏരിയ ഭാരവാഹികൾ

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സനാഇയ അർബഹീൻ ഏരിയ സമ്മേളനം നടന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു. ജോസഫൈൻ നഗറിൽ നടന്ന സനാഇയ അർബഹീൻ ഏരിയ സമ്മേളനത്തിൽ അജിത് താൽക്കാലിക അധ്യക്ഷനായി. സമ്മേളനം കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സഫറുല്ല വരവുചെലവ് കണക്കും കേന്ദ്ര ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നാല് യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 10 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

അബ്ദുൽഗഫൂർ, സഫറുല്ല, പ്രഭാകരൻ കണ്ടോന്താർ, ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, പ്രസിഡന്റ്‌ ചന്ദ്രൻ തെരുവത്ത്, സത്താർ എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ, മൻസൂർ, ഹിലർ, വിനു വി. സോമൻ, അതുൽ ബദേദ് എന്നിവർ അവതരിപ്പിച്ച പ്രവാസികൾക്ക് സമ്പൂർണ ഇൻഷുറൻസ് സമ്പ്രദായം നടപ്പാക്കുക, ഇന്ത്യയെ തകർക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയം പിൻവലിക്കുക, പ്രവാസി പുനരധിവാസം നടപ്പാക്കുക, കെ-റെയിൽ പദ്ധതി നടപ്പാക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

അജിത്, സുരേന്ദ്രൻ, മൊയ്‌ദീൻ കുട്ടി, സുകേഷ് കുമാർ, അബ്ദുൽ ഗഫൂർ, സഫറുല്ല എന്നിവർ സമ്മേളന നടപടി നിയന്ത്രിച്ചു. അജിത് കുമാർ (പ്രസി.), മൊയ്‌ദീൻ കുട്ടി, ബി. വിജയൻ (വൈസ് പ്രസി.), ജാഫർ ഖാൻ (സെക്ര.), അബ്ദുൽ സത്താർ, സുനീർ ബാബു (ജോ. സെക്ര.), സഫറുല്ല (ട്രഷ.), പി.കെ. ഗഫൂർ (ജോ. ട്രഷ.) എന്നിവരെ ഏരിയ ഭാരവാഹികളായും അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, മെഹറൂഫ്, നൗഷാദ്, അബ്ദുൽ റഷീദ്, അഷ്‌റഫ്‌, ഹരിദാസൻ, കെ. വാസുദേവൻ, പ്രതീഷ് കുമാർ, പി.കെ. രാജൻ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ സുനീർ ബാബു സ്വാഗതവും പുതിയ സെക്രട്ടറി ജാഫർ ഖാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Sanaiya Arbaheen Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.