ദമ്മാം: ഖത്തീഫിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ നിരവധി തീവ്രവാദ കേസുകളിലെ പിടികിട്ടാപ്പുള്ളി. അബ്‌ദുല്ല ബിൻ മിർസ അൽകല്ലാഫ് ആണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖത്തീഫിലെ അവാമിയ്യയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അവാമിയക്കും ഖുദൈഹിനുമിടയിൽ വാഹന പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേന പരിശോധനക്കായി വാഹനം നിർത്താൻ ആവശ്യപ്പെെട്ടങ്കിലും പൊടുന്നനെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
വ്യാജ നമ്പർ പതിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കലാഷ്നിക്കോവ് തോക്ക്, മെഷീൻ ഗൺ, മിലിട്ടറി യൂനിഫോം, മുഖംമൂടികൾ, വെടിയുണ്ടകൾ എന്നിവ വാഹനത്തിൽ നിന്ന് കണ്ടെത്തി. ഖത്തീഫ് കേന്ദ്രീകരിച്ച് നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങൾ, സുരക്ഷാ സേനയെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ ക്രിമിനല്‍ കേസുകളില്‍ ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നയാളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.