സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം; നിയമം പ്രാബല്യത്തില്‍ വരാന്‍ രണ്ടാഴ്ച മാത്രം 

റിയാദ്: സൗദിയിൽ സ്വര്‍ണക്കടകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമായി സംവരണം ഏര്‍പ്പെടുത്തിയ നിയമം രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരും. 
ഒക്ടോബര്‍ ആദ്യം അറിയിച്ചതനുസരിച്ച് രണ്ട് മാസത്തെ സാവകാശത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നതെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.  ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്നും നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശത്തിൽ വ്യക്തമാക്കി . 

2007 ല്‍ സൗദി മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശികളുടെ അനുപാതം തൃപ്തികരമല്ലെന്നാണ് മന്ത്രാലയത്തി​​െൻറ വിലയിരുത്തല്‍. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്. പക്ഷെ സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്. രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രലായം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സ്വദേശിവത്കരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സൗദി ജ്വല്ലറികളുടെ ദേശീയ സമിതി മേധാവി കരീം അല്‍അനസി പറഞ്ഞു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരുന്ന 100 ശതമാനം സ്വദേശിവത്കരണം വിപണിയില്‍ പ്രതിസന്ധി സൃഷ്​ടിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jwellery shops localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.