പ്രവാസി വെൽഫെയർ നസീം ഏരിയ സംഘടിപ്പിച്ച വംശീയവിരുദ്ധ പ്രതിഷേധ ജ്വാല

വംശീയ ഉന്മൂലനം ചെറുക്കണം -പ്രവാസി പ്രതിഷേധ ജ്വാല

റിയാദ്: മണിപ്പൂരിൽ നടക്കുന്ന ക്രിസ്ത്യൻ വംശഹത്യയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും റിയാദിലെ പ്രവാസി വെൽഫെയർ നസീം, റൗദ, സുലൈ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി നസീം ഏരിയ പ്രസിഡൻറ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ചു. വെറുപ്പും വിദ്വേഷവുമല്ലാതെ സംഘ്പരിവാർ രാഷ്ട്രീയത്തിന് ഒന്നും സംഭാവന ചെയ്യാനില്ലെന്നും അതിക്രമകാരികളിൽനിന്ന് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്നും ചടങ്ങിൽ സംസാരിച്ച പ്രവാസി സി.സി അംഗം സലീം മാഹി പറഞ്ഞു.

മൂന്നുമാസം പിന്നിട്ടിട്ടും കലാപം കടിഞ്ഞാണിടാൻ കഴിയാത്ത കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നയം അക്രമകാരികൾക്കുള്ള പിന്തുണയാണെന്നും രാജ്യത്തുനിന്ന് ഈ അര്‍ബുദത്തെ നീക്കം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കാകണമെന്നും ജനറൽ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി പറഞ്ഞു. എഴുത്തുകാരൻ ഫൈസൽ കൊണ്ടോട്ടി, സാമൂഹിക സാംസ്കാരിക പ്രവർത്തകരായ മധു തൃശൂർ, സിദ്ദീഖ് ആലുവ, അംജദ് അലി എന്നിവർ സംസാരിച്ചു. റൈജു മുത്തലിബ് സ്വാഗതവും എം.ഐ. നാസർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Immigrant protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.