റിയാദ്: ലോക ചരിത്ര ഭൂപടത്തിൽ അറേബ്യൻ ഉപഭൂഖണ്ഡത്തെ രേഖപ്പെടുത്തുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യങ്ങളിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് പ്രഥമ സൗദി പുരാവസ്തു സമ്മേളനത്തിന് തുടക്കം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചരിത്രാന്വേഷികളെയും പുരാവസ്തു പര്യവേക്ഷകരെയും പെങ്കടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 7.30ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. ബത്ഹക്ക് സമീപം മുറബ്ബയിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിലെ നാഷനൽ മ്യൂസിയമാണ് വേദി.
ഭൂമിയിൽ ആറ് ലക്ഷം വർഷം മുമ്പുണ്ടായിരുന്ന ജൈവ കുലത്തിെൻറയും 4,000 വർഷം പ്രായമുള്ള മനുഷ്യ ജീവിതത്തിെൻറയും ചരിത്ര ശേഷിപ്പുകളുമായി ലോകം ചുറ്റുന്ന സൗദി അറേബ്യയുടെ ‘റോഡ്സ് ഒാഫ് അറേബ്യ’ സംഘം ഏഴുവർഷത്തിന് ശേഷം മാതൃരാജ്യത്ത് തിരിച്ചെത്തി ഒരുക്കുന്ന പ്രദർശനവും ഇേതാടൊപ്പം ആരംഭിച്ചിട്ടുണ്ട്. സമ്മേളനം വെള്ളിയാഴ്ച അവസാനിക്കുമെങ്കിലും ‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനം 50 ദിവസം നീളും. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും പകലും രാത്രിയിലും പ്രവേശനമുണ്ടാകും.
സമ്മേനളത്തിെൻറ ഭാഗമായി യുനെസ്കോയുടെ ലോകപൈതൃക സ്ഥാന പട്ടികയിൽ ഇടംപിടിച്ച നാല് സൗദി പൈതൃക ശേഷിപ്പുകളുടെയും പട്ടികയിൽ ഇടം തേടുന്ന മറ്റ് 11 പൗരാണിക സ്ഥലങ്ങളുടെയും മാതൃകകൾ ഇവിടെ വിസ്മയകരമായ രീതിയിൽ നിർമിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്തിെൻറയും ജീവിവർഗങ്ങളുടെയും പൈതൃകം അന്വേഷിക്കുന്നവർക്ക് മുല്യവത്താണ് പ്രദർശനം. സൗദി കമീഷൻ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജാണ് (എസ്.സി.ടി.എച്ച്) സംഘാടകർ. എസ്.സി.ടി.എച്ച് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ ഉദ്ഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു.
ചരിത്രകുതുകികളായ വിനോദ സഞ്ചാരികൾക്ക് ആതിഥേയത്വ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സൗദി ഹെരിറ്റേജ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ (നുസുൽ) പ്രദർശന സ്റ്റാളിെൻറ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. എസ്.സി.ടി.എച്ച് പ്രസിദ്ധീകരിച്ച ‘എ ജേണി ഇൻ ദ നോർത്ത് ഒാഫ് അറേബ്യൻ പെനിൻസുല’ എന്ന പുസ്തകത്തിെൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചരിത്രകാരൻ പ്രഫ. മീഖായേൽ പെട്രാഗ്ലിയ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.