ദമ്മാം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ഇന്ത്യയിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍പ്പെട്ട് വിവിധ വിമാന ത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതും യാത്ര മുടങ്ങിയതുമായ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും എത്രയും പെട്ടെന്ന് ബദല്‍ യാത്ര ഒരുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവുമധികം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രയെ ആശ്രയിക്കുന്നത്.എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വകാര്യവത്കരണത്തിനുശേഷം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാനും നീതിപൂര്വ്മായി അതില്‍ പരിഹാരം കണ്ടെത്താനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
കുത്തക മുതലാളിമാരുടെ ചൂഷണത്തിലധിഷ്ഠിതമായ നയങ്ങള്‍ക്ക് കേന്ദ്ര ഗവൺമെന്റ് ഒത്താശ നൽകുന്നത് ഇത്തരം മേഖലകളില്‍ തൊഴിലാളികളെ നിര്‍ദയം ചൂഷണത്തിനു വിധേയമാക്കുന്നതിന് കോര്പറേറ്റുകള്കള്ക്ക് അവസരം ഉണ്ടാക്കുന്നുണ്ട്. നിലവില്‍ സംജാതമായിട്ടുള്ള പ്രത്യേക പരിതസ്ഥിതിയില്‍ ഇടപ്പെട്ട് യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കുകയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളാന്നും കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും തയാറാകണമെന്നു നവോദയ സാംസ്കാരികവേദി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.