ജിദ്ദ: യുദ്ധം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം ഇറാനുമേൽ സാമ്പത്തിക, രാഷ്ട്രീയ സമ്മർദം ശക്തിപ്പെടുത്തണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനുമേൽ കൂടുതൽ വിലക്കുകൾ ഏർപ്പെടുത്തണം. അത് അവർക്ക് കൂടുതൽ സമ്മർദമുണ്ടാക്കും. യുദ്ധം ഒഴിവാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ ഇൗ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ഇറാനുമായി അടുത്ത 10^15 വർഷത്തിനുള്ളിൽ യുദ്ധമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ അമീർ മുഹമ്മദ് പറഞ്ഞു.
സൗദിക്കെതിരെ യമനിലെ ഹൂതികൾക്ക് ഇറാൻ ആയുധങ്ങൾ നൽകുകയാണ്. ഹൂതികളുടെ ആക്രമണങ്ങൾ ദൗർബല്യത്തിെൻറ ലക്ഷണമാണ്. അവരുടെ സംവിധാനം തകരും മുമ്പ് കഴിയുന്ന കാര്യങ്ങളൊക്കെ അവർ ചെയ്യുകയാണ്. യമനിൽ ഇടപെടാതിരിക്കാൻ സൗദിക്ക് കഴിയുമായിരുന്നില്ല.
2015 ൽ ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ ഹൂതികൾക്കും അൽഖാഇദക്കുമിടയിൽ യമൻ വിഭജിച്ചുപോയേനെ. മുസ്ലിം ബ്രദർഹുഡ് ഭീകരരുടെ സൃഷ്ടികേന്ദ്രം. തീവ്രവാദത്തെ നമുക്ക് ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. തീവ്രവാദ ആശയങ്ങൾ ഇല്ലാതെ ആരും ഭീകരരാകില്ല കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.