ഖമീസ് മുശൈത്ത്: ശുഖൈഖ് കടൽത്തീരത്തെത്തുന്നവർ ജെല്ലിഫിഷ് വിഷബാധയുടെ ആശങ്കയിൽ. ഇവിടെ കടലിൽ ഇറങ്ങുന്നവർക്ക് വിഷബാധയേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. വിഷമുള്ള ജെല്ലി ഫിഷിെൻറ (കടൽച്ചൊറി) നീണ്ട രോമങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന സ്പർശനികൾ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ അവിടം മുഴുവന്‍ ചുവന്നു തുടുക്കും. ചിലർക്ക് ശരീരം മുഴുവൻ നീരുവന്ന് വീർക്കുകയും ചെയ്യുന്നു.
ജെല്ലിഫിഷ് വിഷബാധയെ തുടര്‍ന്ന് ദിവസവും മൂന്നും നാലും പേര്‍ ചികിത്സക്ക് എത്തുന്നതായി മേഖലയിലെ ഡോക്ടർമാർ പറയുന്നു. വിഷബാധയേറ്റാൽ ഉടനെ ചികിത്സ തേടണമെന്നും വൈകിയാല്‍ രോഗിക്ക് പ്രയാസമുണ്ടാകുമെന്നും ഡോ. ബിനുകുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കടൽക്കാറ്റുകൊള്ളാനും കടലിൽ നീന്താനും നിരവധി പേരെത്തുന്ന ബീച്ചാണ് ശുഖൈഖിലേത്. നിരവധി പേർക്ക് വിഷബാധയേറ്റതോടെ കടലിൽ ഇറങ്ങാൻ ഇപ്പോൾ സന്ദർശകർ മടിക്കുകയാണ്. ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജീവിയാണ് ജെല്ലിഫിഷ്. നീളമേറിയ സ്പർശനികൾ ഉപയോഗിച്ചാണ് ഇവ ഇരപിടിക്കുന്നത്.
ഇൗ സ്പർശനികൾ വഴിയാണ് മനുഷ്യനും വിഷബാധയേൽക്കുന്നത്. എല്ലാ െജല്ലിഫിഷും വിഷമുള്ളവയല്ല. എന്നാൽ ബോക്സ് ജെല്ലിഫിഷ് പോലുള്ളവക്ക് നല്ലതോതിൽ വിഷമുണ്ട്. ചിലതിന് മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ള വിഷം വരെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.