റിയാദ്: രാജ്യത്ത് അപകടകരമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്തിെൻറ ബഹുസ്വരതയെ തകര്‍ക്കാന്‍ ഫാഷിസം നടത്തുന്ന പരിശ്രമങ്ങള്‍ മതേതര സമൂഹത്തിന് കനത്ത വെല്ലുവിളിയാണ്. അഖ്ലാക്ക് മുതല്‍ ജുനൈദ് വരെയുള്ള കൊലപാതകങ്ങളും ദലിത് സമൂഹത്തിന് നേരെയുള്ള കടന്നാക്രമണങ്ങളുമെല്ലാം ഇരയെ ഭീതിയിലാഴ്‌ത്താനുള്ള ഫാഷിസത്തിെൻറ സമ്മര്‍ദ തന്ത്രങ്ങളാണ്. തെരഞ്ഞെടുപ്പുകളില്‍ മതേതര കക്ഷികള്‍ ഐക്യപ്പെട്ടാല്‍ ഫാഷിസത്തെ നിഷ്ക്കാസനം ചെയ്യാന്‍ സാധിക്കുന്നതാണെന്നും പ്രസംഗകർ പറഞ്ഞു. വർഗീയത മനസിലുള്ള ഉദ്യോഗസ്ഥരും വിലക്കെടുത്ത മാധ്യമപ്രവര്‍ത്തകരുമാണ് ഫാഷിസത്തിന് ജീവന്‍ പകരുന്നതെന്നും ജുഡീഷ്യറിയിലും പൊലീസ് സംവിധാനത്തിലും മതേതരബോധയമുള്ളവര്‍ കടന്നുവന്നാലേ രാജ്യത്തിെൻറ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു. ‘ഫാഷിസം: പ്രതിരോധം ദുര്‍ബലമാകുന്നുവോ’ എന്ന പ്രമേയത്തില്‍ നടന്ന സെമിനാർ ഫസൽ റഹ്മാന് ഉദ്ഘാടനം ചെയ്തു. സഅദുദ്ദീന്‍ സലാഹി വിഷയം അവതരിപ്പിച്ചു. ആര്‍. മുരളീധരന്‍, അഡ്വ. എല്‍.കെ അജിത്, സുബ്രഹ്മണ്യന്, നൗഷാദ് കുനിയില്‍, ഉബൈദ് എടവണ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.െഎ ജലാല്‍ ആമുഖ പ്രഭാഷണം നടത്തി. മോഡറേറ്റര്‍ അർശുല്‍ അഹ്മദ് സെമിനാര്‍ നിയന്ത്രിച്ചു. അബ്ദുറഹ്മാന് സലാഹി, പി. നൗഷാദ് അലി, മന്‍സൂര്‍ സിയാംകണ്ടം, ഷംസു പുനലൂര്‍, അശ്റഫ് തിരുവനന്തപുരം, അംജദ് കുനിയില്‍, ഫസൽ റഹ്മാന് അറക്കല്‍, ടി.പി മർസൂഖ്, നജീബ് സ്വലാഹി, ഫൈസല്‍ ബുഖാരി, അബ്ദുസ്സലാം ബുസ്താനി, ഇഖ്‌ബാല്‍ വേങ്ങര, സിബ്ഗത്തുല്ല, വാജിദ് ചെറുമുക്ക്, ആതിഫ് ബുഖാരി, വാജിദ് ചോലമാട്, സക്കീര്‍ ഹുസൈന്‍, നാസര്‍ കൊടിയത്തൂര്‍, ജാബിര്‍ അഹ്മദ് എന്നിവർ നേതൃത്വം നൽകി. അഡ്വ. ജലീല്‍ സ്വാഗതവും മുജീബ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.