ഇഫ്താറിന് തൊട്ടുമുമ്പ് വേലക്കാരി വീട്ടമ്മയെ കുത്തിക്കൊന്നു

ദമ്മാം: വീട്ടുവേലക്കാരി തൊഴിലുടമയുടെ ഭാര്യയെ കുത്തിക്കൊന്നു. സംഭവശേഷം വീട്ടില്‍ നിന്ന് ഒളിച്ചോടിയ പ്രതിയെ നാടിളക്കിയുള്ള തെരച്ചിലിനൊടുവില്‍ പിടികൂടി. ദമ്മാമിലാണ് സംഭവം.
20 വയസുപ്രായമുള്ള സെനഗല്‍ സ്വദേശിനിയായ വേലക്കാരിയാണ് സ്പോണ്‍സറുടെ ഭാര്യയെ കുത്തിക്കൊന്നത്. 
വ്യാഴാഴ്ച ഇഫ്താറിന് തൊട്ടുമുമ്പ് സ്പോണ്‍സര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. കുത്താനുള്ള പ്രകോപനമെന്താണെന്ന് വ്യക്തമല്ല. 
കുത്തേറ്റുവീണ മുപ്പതിനടുത്ത് പ്രായമുള്ള യുവതിയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ദമ്മാം സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ജോലിക്കാരെ ദീര്‍ഘനേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടത്തെിയത്. 
ഒരു വെയര്‍ ഹൗസില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവരെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍ റഖീതി പറഞ്ഞു. 
വിശദമായ അന്വേഷണത്തിന് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.