ദോഹ: പുറംസ്ഥലങ്ങളിൽ വാഹനം അറ്റകുറ്റപ്പണി നടത്തുന്നത് നിരോധിച്ചു. തുറസ്സായ സ്ഥലങ്ങളിലും റോഡരികിലും െവച്ച് വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നത് നഗരങ്ങളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ഓട്ടോ റിപ്പയർ വർക്ഷോപ്പുകൾ നിർത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
നിയമപ്രകാരം സ്ഥാപനങ്ങൾക്ക് അനുവദിച്ച സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ അല്ലാതെ റോഡരികുകൾ, പാർക്കിങ് സ്ഥലങ്ങൾ, അനുബന്ധ സ്ഥലങ്ങൾ, താമസകേന്ദ്രങ്ങൾക്ക് സമീപം തുടങ്ങിയവകളിൽ വാഹനങ്ങളുടെ വിവിധ തരത്തിലുള്ള അറ്റകുറ്റപ്പണികൾ ഇനിമുതൽ നടത്താൻ പാടില്ല. സ്ഥാപനങ്ങളിൽ വാഹനം കയറ്റി പണി നടത്താൻ കഴിയുന്ന സ്ഥലസൗകര്യമില്ലെങ്കിൽ ഇതിനനുസരിച്ച സ്ഥലങ്ങളിലേക്ക് നടപടികൾ പാലിച്ച് സ് ഥാപനം മാറ്റണം.
ഓട്ടോ ഇലക്ട്രിക്കൽ റിപ്പയർ, ഓട്ടോ ഓയിൽ ചേഞ്ച്, റിപ്പയർ, ടയർ മാറ്റൽ, ടയർ വിൽപന, ഓട്ടോ എൻജിൻ റിപ്പയർ, റേഡിേയറ്റർ റിപ്പയർ, ഓട്ടോ ബ്രേക്സ് റിപ്പയർ, ഓട്ടോ ഗ്ലാസ് റിപ്പയർ, ഓട്ടോ ഇലക്ട്രോണിക്സ് റിപ്പയർ, ഓട്ടോ ബാലൻസിങ്, ഓട്ടോ കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഓട്ടോ എയർകണ്ടീഷനിങ് റിപ്പയർ, ഓട്ടോ ആക്സസറീസ് ഇൻസ്റ്റലേഷൻ, കാർ സീറ്റ്സ് അപ്ഹോൾസ്റ്ററി, കാർ ആക്സസറീസ് വിൽപന തുടങ്ങിയ പണികളെല്ലാം ഇത്തരത്തിൽ നടത്തുന്നത് നിരോധനത്തിൽ ഉൾെപ്പടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.