ഇന്‍കാസ് ഖത്തര്‍ മെഗാ ഇഫ്താര്‍ സംഗമം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഗമമായി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍. വിവിധ സാമൂഹിക-സാംസ്കാരിക -വ്യവസായിക വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ 3000ത്തോളം പേർ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും കരുതലിന്റെയും പങ്കുവെക്കലാണ് ഇഫ്താര്‍ സംഗമത്തിലൂടെ അനുഭവവേദ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കൂളില്‍ മൂന്ന് വേദികളിലായി നടന്ന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷതവഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന് റമദാന് സന്ദേശ പ്രഭാഷണം നടത്തി. നന്മ പെയ്യുന്ന മാസമാണ് റമദാനെന്നും സമൂഹത്തില്‍ നന്മ വിതറുകയാണ് ഇഫ്താര്‍ സംഗമമെന്നും അദ്ദേഹം തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ എംബസി കൗൺസിലര്‍മാരായ ഗ്യാന്‍വീര്‍ സിങ്, വൈഭവ് തന്‍ണ്ടാലെ, ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ജെ.കെ മേനോന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, അപെക്സ് ബോഡി അഡ്വൈസറി ചെയര്മാന്മാരായ പി.എന്‍ ബാബു രാജന്, ഡോ. അബ്ദുസ്സമദ്, കെ.എസ് പ്രസാദ് തുടങ്ങിയ വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍, ഖത്തറിലെ വ്യത്യസ്ത സംഘടന -മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ സംബന്ധിച്ചു.
ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, രക്ഷാധികാരികളായ മുഹമ്മദ് ഷാനവാസ്, കെ.കെ ഉസ്മാന്, അഡ്വൈസറി ബോര്‍ഡ് അംഗം സിദ്ദീഖ് പുറായില്‍, വൈസ് പ്രസിഡന്റുമാരായ വി.എസ് അബ്ദുറഹ്മാന്, സി. താജുദ്ദീന്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന് തോമസ്, മീഡിയ കോഓഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത്, എം.പി മാത്യു, അശ്റഫ് നന്നം മുക്ക്, ഉല്ലാസ് വേലു, മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പില്‍, വനിതാ വിങ് പ്രസിഡന്റ് സിനില്‍ ജോര്‍ജ് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി -ജില്ല ഭാരവാഹികളും വനിത -യൂത്ത് വിങ് നേതാക്കളും സംഗമത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.