ദോഹ: ജി.സി.സി രാജ്യങ്ങളുടെ പൗരൻമാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ വീട്ടുജോലിക്കാർ എന്നിവർ വാക്സിൻ എടുത്താണ് വരുന്നതെങ്കിൽ അവർക്ക് ഖത്തറിൽ ക്വാറൻറീൻ വേണ്ട. മേയ് ഏഴ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവരാകണം ഇത്. ഇവരുടെ കൈവശം മുൻകൂർ കോവിഡ് നെഗറ്റവീവ് ഫലം ഉണ്ടായിരിക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്നുള്ള യാത്ര പുറെപ്പടുന്നതിന് 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലം ആയിരിക്കണം ഇത്. കോവിഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിൻെറ ഔദ്യോഗിക രേഖ കാണിക്കണം.
ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർ ഖത്തറിൽ എത്തിയാലുടൻ ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം. ഡിസ്കവർ ഖത്തറിൻെറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് െചയ്തതായിരിക്കണം ഇത്. യാത്ര പുറെപ്പടുന്നതിന് മുമ്പ് തന്നെ നിബന്ധനകൾ പാലിച്ച് ക്വാറൻറീൻ ഹോട്ടൽ ബുക്ക് െചയ്തിരിക്കണം.
ഖത്തറിൽ എത്തുേമ്പാൾ ഇഹ്തിറാസ് ആപ്പിൻെറ സ്റ്റാറ്റസ് മഞ്ഞ നിറം ആയിരിക്കുകയും വേണം. വാക്സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ വാക്സിൻ എടുക്കാത്തവർ ആെണങ്കിൽ അത്തരം കുട്ടികൾക്കും ഏഴ് ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. എന്നാൽ രക്ഷിതാക്കളിൽ ഒരാൾക്ക് ക്വാറൻറീൻ ഒഴിവാകും. മറ്റേയാൾക്ക് കുട്ടികൾക്കൊപ്പം ക്വാറൻറീനിൽ കഴിയാനാകും. എന്നാൽ കുട്ടികളുെട കൂടെ രക്ഷിതാക്കൾക്ക് മാറിമാറി നിൽക്കാൻ കഴിയില്ല. ഖത്തറിൽ എത്തുന്ന എല്ലാവർക്കും ഖത്തരി സിം കാർഡ് ഉണ്ടായിരിക്കണം. ഇവരുടെ മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുകയും വേണം. ക്വാറൻറീൻ കാലയളവിൽ പുറത്തിറങ്ങാൻ പാടില്ല. എല്ലാവിധ ക്വാറൻറീൻ ചട്ടങ്ങളും പാലിക്കണം. ഇഹ്തിറാസ് ആപ്പിൻെറ സ്റ്റാറ്റസ് പച്ച ആയാൽ മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.