ദോഹ: 2022ലെ ഖത്തർ ലോകകപ്പിനായുള്ള പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ വക്റ സ്റ്റേഡിയം നിർമ്മാ ണത്തിനിടെ നേപ്പാൾ സ്വദേശി മരിച്ചു. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പരേതെൻറ അടുത്ത ബന്ധുക്കളെ വിവരം അറിയച്ചെു. ബന്ധപ്പെട്ട ഖത്തരി–നേപ്പാളി അതോറിറ്റികളുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യ ക്തമാക്കുന്നു.
സ്റ്റേഡിയം നിർമ്മാണത്തിനിടയിലെ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു ക ഴിഞ്ഞു. അന്വേഷണവും മറ്റും പൂർത്തിയാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സുപ്രീം ക മ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സുപ്രീം കമ്മിറ്റി, ബന്ധുക്കളുടെയും കുടും ബങ്ങളുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.