ദോഹ: നിരത്തുകളിൽ ചോര ചിന്തുന്ന അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ്ങിനെതിരെ ഖത്തർ ന ടത്തിയ നടപടികളും ബോധവത്കരണങ്ങളും ഫലത്തിലേക്ക്. റോഡപകടങ്ങളും അപകടങ്ങളും ഗണ ്യമായി നിരക്കിലാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സ്ഥിതിവിവര കണക്കുകൾ വിശദ ീകരിച്ച് ട്രാഫിക് ജനറൽ ഡയറക്ടറേറ്റാണ് ഡിപ്പാർട്ട്മെൻറ് നടത്തിയ ശ്രമങ്ങളുടെ ഫല ം വെളിപ്പെടുത്തിയത്.
2019 ൽ ഗുരുതരമായ അപകടങ്ങൾ 13 ശതമാനം കുറക്കാൻ കഴിഞ്ഞതായി ട്രാഫി ക് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ഖാർജി വിശദീകരിച്ചു. 2019 ൽ രേഖപ്പെടുത് തിയ 97 ശതമാനം അപകടങ്ങളും ഗുരുതരമായ പരിക്കില്ലാത്തതായിരുന്നു. അതേസമയം ഗുരുതരമായ പരിക്കുകളേറ്റ 0.3 ശതമാനം അപകടമുണ്ടായപ്പോൾ മരണത്തിന് ഇടയാക്കിയ അപകടങ്ങൾ കേവലം 0.1 ശതമാനം മാത്രമാണ് രാജ്യത്തുണ്ടായത്. 2019 ൽ ആകെ 154 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018 ൽ രേഖപ്പെടുത്തിയ മരണനിരക്ക് 168 ആയിരുന്നു. ട്രാഫിക് അപകടങ്ങൾ 2019 ൽ 16.2 ശതമാനമായി കുറഞ്ഞു. ട്രാഫിക് അപകട തീവ്രത സൂചിക 2018 ൽ രജിസ്്റ്റർ ചെയ്ത കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ സ്്റ്റാറ്റിസ്്റ്റിക്കൽ അനാലിസിസ് ഓഫിസ് മേധാവി ബ്രിഗേഡിയർ ഇബ്രാഹിം സാദ് അൽ സുലൈതിയാണ് സ്ഥിതി വിവര കണക്കുകൾ വിശദമാക്കിയത്. രാജ്യത്ത് വാഹനങ്ങളുടെ എണ്ണത്തിൽ 4.3 ശതമാനം വർധനയും ലൈസൻസുകളുടെ എണ്ണത്തിൽ 5.5ശതമാനം വർധനവുണ്ടായിട്ടും അപകടങ്ങൾ കുറക്കുന്നതിൽ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാഫിക് അപകടത്തിെൻറ നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെല്ലാം ആഗോള ശരാശരിയേക്കാൾ കുറവാണ്. മാത്രമല്ല, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ രേഖപ്പെടുത്തിയ നിരക്കിനേക്കാൾ 47 ശതമാനം കുറവുമാണ്. അതുപോലെ, ഖത്തറിലെ ഒരു ലക്ഷം വാഹനങ്ങളെടുത്താൽ ട്രാഫിക് മരണ നിരക്ക് ആഗോള ശരാശരിയേക്കാൾ 85.5 ശതമാനവും ട്രാഫിക് അപകട തീവ്രത സൂചിക ആഗോള ശരാശരിയേക്കാൾ 46.7 ശതമാനവും കുറവാണ് - അൽ സുലൈതി പറഞ്ഞു.
2019 ൽ ഖത്തറിൽ രേഖപ്പെടുത്തിയ എല്ലാ റോഡ് ട്രാഫിക് മരണനിരക്കും ആഗോള സൂചകങ്ങളിൽനിന്നും അനുപാതങ്ങളിൽ നിന്നും ഗണ്യമായ കുറവ് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ ട്രാഫിക് അപകട മരണങ്ങളുടെ എണ്ണത്തിൽ 31.3 ശതമാനം കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മരണങ്ങൾ കുറയ്ക്കുന്നതിനായി വികസിപ്പിച്ച തന്ത്രങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിനായി ട്രാഫിക് ഡിപ്പാർട്മെൻറ്, ദേശീയ ട്രാഫിക് സേഫ്റ്റി കമ്മിറ്റി, ആംബുലൻസ് സേവനം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ), മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ), ഖത്തറിലെ മറ്റ് സ്ഥാപനങ്ങൾ, ഏജൻസികൾ ഉൾപ്പെടെയുള്ള ട്രാഫിക് സുരക്ഷാ പങ്കാളികളുടെ പിന്തുണയെ അൽ-സുലൈതി പ്രശംസിച്ചു. ട്രാഫിക് അപകടങ്ങൾ മൂലം മരണമടഞ്ഞവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ് (91.6ശതമാനം). ട്രാഫിക് അപകടങ്ങളിൽ മരിച്ചവരിൽ 48.1 ശതമാനം പേരും 20 നും 39 നും ഇടയിൽ പ്രായമുള്ളവരാണ്. ഡ്രൈവർമാരുടെ മരണം 45.5 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 70 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ മരണത്തിൽ 40 കേസുകളാണുള്ളത്. ഇത് 26 ശതമാനമാണ്. ഗതാഗത അപകടങ്ങളിൽ 42 ഖത്തറികളാണ് മരിച്ചത്.
ജനറൽ ട്രാഫിക് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ വലിയ പരിശ്രമത്തിന് നന്ദി രേഖപ്പെടുത്തിയ അൽ-ഖാർജി നേട്ടങ്ങൾ നിലനിർത്താൻ കൂടുതൽ ശ്രമം നടത്തുകയും വേണമെന്നും നിർദേശിച്ചു. കാൽനട മുറിച്ചുകടക്കുന്ന സ്ഥലങ്ങളും തുരങ്കങ്ങളും പാലങ്ങളും അഷ്ഗൽ നിർമിക്കുന്നുണ്ടെന്നും ഇത് കാൽനട അപകടങ്ങൾ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടമരണങ്ങളിൽ 2019 ൽ 28.6 ശതമാനമായിരുന്നു കാൽനട യാത്രക്കാരുടെ മരണങ്ങൾ. ശതമാനം ഭാവിയിൽ പൂജ്യം ശതമാനത്തിലെത്തിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.