ദോഹ: കോവിഡ്–19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 20 മില്യൻ (രണ്ടുകോടി) ഡോളറിെൻറ സഹായം പ്രഖ്യാപിച്ചു. ലണ്ടനിൽ നടക്കുന്ന ലോക വാക്സിൻ ഉച്ചകോടിക്കിടെയാണ് അമീറിെൻറ പ്രഖ്യാപനം. വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രഭാഷണത്തിനിടെയാണ് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷന് അമീർ സഹായ പ്രഖ്യാപനം നടത്തിയത്. വരും തലമുറകളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകത്തിെൻറ സൃഷ്ടിപ്പിന് 740 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ലണ്ടനിൽ ആഗോള വാക്സിൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങൾക്കും ഖത്തറിെൻറ പരിപൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അമീർ വ്യക്തമാക്കി.
അന്താരാഷ്ട്ര സഹകരണത്തിെൻറയും പ്രവർത്തന പരിജ്ഞാനം പരസ്പരം കൈമാറ്റം ചെയ്യുന്നതിെൻറയും ആവശ്യകതയും പ്രാധാന്യവും ഈ കോവിഡ്–19 കാലം നമുക്ക് കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ഇവ രണ്ടും അനിവാര്യമാണെന്നും അമീർ ചൂണ്ടിക്കാട്ടി.ചില രാജ്യങ്ങളും സമൂഹങ്ങളും സ്വയം വാക്സിനുകൾ കണ്ടെത്തി അതുപയോഗിച്ച് മുന്നോട്ട് പോകുന്ന അവസ്ഥയുണ്ട്. കോവിഡ്–19മായി പൊരുതി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള ജീവിതരീതി സ്വീകരിക്കുന്ന മറ്റ് ചില രാജ്യങ്ങളുടെ അവസ്ഥയും നിലവിലുണ്ട്.
കൂടുതൽ പര്യാപ്തമായ വാക്സിനുകളും പ്രതിരോധ മരുന്നുകളും ഉപയോഗിച്ച് കോവിഡ്–19നെ തുരത്താൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും ശ്രമങ്ങളും അനിവാര്യമായിരിക്കുന്നുവെന്നും അമീർ പറഞ്ഞു.
കോവിഡ്–19നെതിരായി ഖത്തർ തുടക്കം മുതൽ തന്നെ ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനതയുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണന. പ്രതിസന്ധിയുടെയും പരീക്ഷണത്തിെൻറയും ഘട്ടത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 20ലധികം രാജ്യങ്ങൾക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായമെത്തിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെയാണിത്.
വികസ്വര രാജ്യങ്ങളിലെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 140 മില്യൻ ഡോളറിെൻറ ധനസഹായവും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ സമത്വം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമായിരിക്കുകയാണ്. ഭാവിയിലെ ഏത് മഹാമാരിയെയും നേരിടുന്നതിന് നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ പിന്തുണ ഉറപ്പുനൽകുന്നുവെന്നും ഇത്തരമൊരു ഉച്ചകോടിക്ക് മുൻകൈയെടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന് നന്ദി അറിയിക്കുന്നുവെന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.