????????19 ?????????? ???????????? ??????????

കോവിഡ്–19 രോഗിയുടെ ഹൃദയം തുറന്ന ശസ്ത്രക്രിയ വിജയകരം

ദോഹ: ഖത്തറിൽ കോവിഡ്–19 രോഗിയുടെ ഹൃദയം തുറന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോതൊറാസിസ് ചെയർമാനും സർജനുമായ ഡോ. അബ്ദുൽ അസീസ് അൽ ഖുലൈഫി അറിയിച്ചു. കോവിഡ്–19 രോഗിയിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയാണിത്. 43കാരനായ രോഗി സുഖം പ്രാപിച്ച് വരുന്നതായി എച്ച്.എം.സി അധികൃതർ വ്യക്തമാക്കി.

കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആഗോള തലത്തിൽ തന്നെ ഹൃദയാഘാത രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ ഹാർട്ട് ആശുപത്രിയിൽ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക േപ്രാട്ടോകോൾ നിലവിലുണ്ട്. ശ്വാസതടസ്സം പോലെയുള്ളവ കോവിഡ്–19 രോഗലക്ഷണമാണ്. ചില സമയങ്ങളിൽ ഇത് ഹൃദയാഘാതത്തിെൻറ ലക്ഷണമായി രൂപപ്പെടാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ശ്വാസതടസ്സം അനുഭവപ്പെടുന്നതോടെ ചികിത്സ തേടുന്നതിന് പകരം സ്വയം സമ്പർക്കവിലക്കിൽ പോകുകയാണ്. 

ഇത് അപകടകരമാണ്. ആർക്കെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെങ്കിൽ, ശ്വാസ തടസ്സം പോലെയുള്ളവ അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ തന്നെ ചികിത്സ തേടണമെന്നും ഡോ. അൽ ഖുലൈഫി ആവശ്യപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ ഈ രോഗിക്ക് ആൻജിയോഗ്രാം പരിശോധനയിൽ ത്രീ–വെസൽ ഡിസീസ് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിചയ സമ്പന്നരായ മൾട്ടി ഡിസിപ്ലിനറി ടീമിെൻറ വിർച്വൽ യോഗത്തിൽ മികച്ച ചികിത്സ നൽകാനും രോഗിയെ ശസ്ത്രക്രിയക്ക് വിധേയമാക്കാനും തീരുമാനിച്ചത്. 

ശസ്ത്രക്രിയ വിജയമാണ്. രോഗി സമ്പർക്കവിലക്കിൽ സുഖം പ്രാപിച്ച് വരുന്നതായും ഡോ. അൽ ഖുലൈഫി പറഞ്ഞു.ഡോ. ശാദി അശ്റഫ്, ഡോ. ഹഫീസ് ലോൺ, ഡോ. ബസ്സാം ഷൗമാൻ, ഡോ. സൂരജ് സുദർശനൻ, റാമി അഹ്മദ്, അബീർ മഹ്മൂദ്, ഖദീജ മുഹമ്മദ്, ഷിജി വർഗീസ്, സുജാത ഷെത്ര, ജൂലീ പോൾ തുടങ്ങിയവരുൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.