രണ്ടാം വിമാനം പുലർച്ചെ തിരുവനന്തപുരത്ത്

ദോഹ: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനം ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. എയർഇന്ത്യയുടെ IX 374 വിമാനം ചൊവ്വാഴ്ച ൈവകീട്ട് ആറിനു ശേഷമാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏറെ വൈകുകയായിരുന്നു. 
കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന 85 പുരുഷൻമാരും ഗർഭിണികളടക്കം 96 സ്ത്രീകളടക്കമുള്ള 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഇതിൽ 20 പേർ കുട്ടികളാണ്. ഞായറാഴ്ച പോകേണ്ടിയിരുന്ന ഈ വിമാനം സാങ്കേതിക തടസങ്ങളാൽ റദ്ദാക്കുകയായിരുന്നുവെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. എന്നാൽ പൗരൻമാരെ ടിക്കറ്റ് ചാർജ് അടക്കം വാങ്ങിയാണ് കൊണ്ടുപോകുന്നത് എന്നതുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. 

ഞായറാഴ്ച എംബസി അധികൃതർ ആരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. വിമാനം മുടങ്ങയതിൻെറ കാരണം പോലും കൈമാറാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച എംബസി അധികൃതരും ഐ.സി.ബി.എഫ് അധികൃതരും വിമാനത്താവളത്തിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനാൽ യാത്രക്കാരിൽ നിന്ന് പരാതികൾ ഉണ്ടായതുമില്ല.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.