?????????????????? ????? ??????? ????????? ??? ???? ?????? ??? ???? ??????

അന്യായ ഉപരോധം കോവിഡ് വിരുദ്ധ പോരാട്ടത്തിന് വിഘാതം

ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ അന്യായവും നിയമവിരുദ്ധവുമായ ഉപരോധം ഉടൻ നീക്കണമെന്നാവർത്തിച്ച് ഖത്തർ ഐ ക്യരാഷ്ട്ര സഭയിൽ. കോവിഡ്–19 പശ്ചാത്തലത്തിൽ മേഖലാ സഹകരണത്തിനും പരസ്പരം ഐക്യപ്പെടുന്നതിനും ഉപരോധം പ്രതിബന് ധമായി തുടരുകയാണ്.
ഖത്തറിെൻറ പരമാധികാരത്തെ തുരങ്കം വെക്കുകയാണ് ഉപരോധരാഷ്ട്രങ്ങളുടെ ലക്ഷ്യമെന്നും ഐക്യ രാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി വ്യക്തമാക്കി. ഫലസ്തീൻ ഉൾപ്പെടെ മിഡിലീ സ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച വിർച്വൽ യോഗത്തിലാണ് അവർ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്.

മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയത് ഖത്തറിനെതിരായ ഉപരോധമാണ്. രാജ്യത്തിെൻറ സുരക്ഷക്കും സ്ഥിരതക്കും ഉപരോധം കരിനിഴൽ വീഴ്ത്തിയിരിക്കുകയാണിത്. തീർത്തും അടിസ്ഥാനരഹിതവും മുൻധാരണകളിലൂന്നിയതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലാണ് ഖത്തറിനെതിരായ ഉപരോധം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ശൈഖ ഉൽയാ ആൽഥാനി വിശദീകരിച്ചു. 2017 ജൂണിൽ ഉപരോധമാരംഭിച്ചത് മുതൽ ഇന്ന് വരെ ഖത്തറിനെതിരെയുള്ള േപ്രാപഗണ്ടാ കാമ്പയിൻ നടക്കുകയാണ്. എന്നാൽ എല്ലാ ആരോപണങ്ങളെയും മുളയിലേ നുള്ളിക്കളയാനും സത്യാവസ്ഥ തുറന്നുകാട്ടാനും ഖത്തറിനായെന്നും അവർ വ്യക്തമാക്കി.

കോവിഡ്–19 സംബന്ധിച്ച് ഏറെ അനിവാര്യമായിരുന്ന സഹോദര രാഷ്ട്രങ്ങളുടെ ഐക്യത്തെയാണ് ഇത് ഇല്ലാതാക്കിയത്. ഒരുമിച്ച് നിൽക്കേണ്ട ജനത ഇപ്പോൾ ഭിന്നിച്ചിരിക്കുകയാണെന്നും ഖത്തറിനെതിരായ ഈ അന്യായവും നിയമവിരുദ്ധവുമായ ഉപരോധം അടിയന്തരമായി നീക്കം ചെയ്യണമെന്നും ഖത്തർ വിമാനങ്ങൾക്ക് വ്യോമമേഖലയിൽ തടസ്സം സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിൽ ഖത്തർ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സമാധാനപരമായ മാർഗങ്ങളിലൂടെയും നിരൂപാധികമായ സന്ധികളിലൂടെയും പ്രതിസന്ധി പരിഹരിക്കാൻ അന്നും ഇന്നും സന്നദ്ധമാണെന്നുമുള്ള ഖത്തർ നിലപാടും അവർ യു എന്നിൽ ആവർത്തിച്ചു.

മിഡിലീസ്റ്റ് കോവിഡ്–19 പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. തീർത്തും അപകടം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞുപോകുന്നത്. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലയെ ഇത് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും എല്ലാ ഭിന്നതകളും വെടിഞ്ഞ് അപകടം നിറഞ്ഞ ഈ രോഗത്തിനെതിരായി മുന്നിൽ അണിനിരക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.