ദോഹ: ഖത്തറിൽ ആറു പ്രവാസികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്വദേശികളും വിദേശികളുമായ രോഗികളുടെ എണ്ണം 24 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ച പ്രവാസികളിൽനിന്നാണ് ആറുപേർക്കും രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സെൻട്രൽ മാർക്കറ്റ്, ഒരു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ജോലിക്കാരായ പ്രവാസികൾക്കാണ് നേരത്തേ രോഗം പിടിപെട്ടത്. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെല്ലാം സാംക്രമികരോഗ ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗം ബാധിച്ചവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയവരെയൊക്കെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം 24 മണിക്കൂറും പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. 16000 എന്ന ഹോട്ട്ലൈൻ ടോൾഫ്രീ നമ്പറിൽ ജനങ്ങൾക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. അതിനിടെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്റ്റാറൻറുകളിലും മറ്റിടങ്ങളിലുമുള്ള ഹുക്കശീശ കേന്ദ്രങ്ങൾ നിരോധിച്ചു. ഏറെ ആളുകൾ ഒത്തൊരുമിക്കുന്ന സ്ഥലങ്ങളായിരുന്നു ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.