ദോഹ: ആശുപത്രിയിൽ ഉപയോഗിക്കുന്ന മയക്കുമരുന്ന്-വേ ദന സംഹാരി മരുന്നുകളുടെയും മറ്റും അവശിഷ്ടങ്ങളും മാലി ന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാൻ സിദ്റ ആശുപത്രിയിൽ സംവിധാനം. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള രാജ്യത്തെ സ്പെഷലിസ്റ്റ് ആശുപത്രിയാണ് സിദ്റ മെഡിസിൻ. ആശുപത്രിയുടെ പ്രധാന ശാഖയിലാണ് പുതിയ മാലിന്യസംസ്കരണ പദ്ധതി. െഎ.വി. ഫ്ലൂയിഡുകൾ അടക്കമുള്ള മയക്കു-വേദനസംഹാരി മരുന്നുകളുടെ അവശിഷ്ടങ്ങൾ പ്രത്യേക കാറ്റ് ലിറ്ററുമായും ഗ്രൗണ്ട് കോഫിയുമായും കൂട്ടിക്കലർത്തുന്നതാണ് പുതിയ പദ്ധതി. ഇൗ പ്രവൃത്തി ചെയ്യുന്നതോടെ മയക്കുമരുന്ന്-വേദനസംഹാരി മരുന്നുകളുടെ ദോഷകരമായ ഘടകങ്ങൾ നിർജീവമാകും.
തുടർന്ന് ഇൗ മരുന്നുകൾ മറ്റ് സാധാരണ മാലിന്യങ്ങളെപ്പോലെ തെന്ന കൈകാര്യം ചെയ്യാനാകുമെന്ന് സിദ്റ വാർത്തക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ സിദ്റക്ക് പരിസ്ഥിതിയോടും ഭൂമിയോടും മമതയുണ്ടെന്നും സ്ഥാപനത്തിെൻറ സാമൂഹിക പ്രതിബദ്ധതക്ക് തെളിവാണ് പുതിയ പദ്ധതിയെന്നും സിദ്റ മെഡിസിൻ ഫാർമസി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഫാതിഅ അഥീർ പറയുന്നു. മയക്കു-വേദനസംഹാരി മരുന്നുകൾ അതേപോലെ സംസ്കരിക്കുകയാണെങ്കിൽ അത് പരിസ്ഥിതിക്കും മറ്റ് ജീവികൾക്കും ദോഷം ചെയ്യും. ഇതിനാലാണ് പുതിയ രീതി കൈക്കൊള്ളുന്നതെന്നും അവർ പറഞ്ഞു. ഇത്തരം മരുന്നുകൾ ഇൗ രൂപത്തിൽ കൂട്ടിയോജിപ്പിച്ച് തീവ്രത ഇല്ലാതാക്കുന്ന രീതി മറ്റ് രാജ്യങ്ങളിൽ നിലവിലുണ്ട്. ഇത് സിദ്റയിലും നടപ്പാക്കാൻ അനുമതി നൽകിയ പൊതുജനാരോഗ്യ മന്ത്രാലയത്തിന് അവർ നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.