ദോഹ: ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന ‘കൾചർ പാസ്’ സംവിധാനം വൻവിജയത്തിലേക്ക്. നിലവിൽ 27,000 പേർ കൾചർ പാസ് അംഗങ്ങളാണ്. ഖത്തർ മ്യൂസിയവുമായി ബന്ധപ്പെട്ടാൽ പാസുകൾ ലഭിക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ്, പുതിയ ഖത്തര്‍ നാഷനല്‍ മ്യൂസിയം എന്നിവിടങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പാസ് ലഭ്യമാണ്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറ വേനൽക്കാല പ്രത്യേക വിനോദസഞ്ചാര പരിപാടിയായ ‘സമ്മർ ഇൻ ഖത്തർ പ്രോഗ്രാമി’െൻറ വിവിധ ആനുകൂല്യങ്ങൾ കൾചർ പാസ് ഉള്ളവർക്ക് ലഭ്യമാണ്. ഏത് പ്രായക്കാരായവർക്കും സൗകര്യപ്രദമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് പാസ് കൈവശമുള്ളവർക്ക് ലഭിക്കുന്നതെന്ന് കോഒാഡിനേറ്റർ ഫഹദ് അൽ ഉബൈദലി പറഞ്ഞു.
സ്ത്രീകളും കുട്ടികളും ചെറിയ വരുമാനക്കാരും അടക്കം വിവിധ തരത്തിലുള്ള ആളുകൾ അംഗങ്ങളാണ്. വൻകിടകമ്പനികളുടെ സി.ഇ.ഒമാർ, രാജ്യങ്ങളുടെ അംബാസഡർമാർ അടക്കം ഇതിൽ അംഗങ്ങളാണ്. ഇവർ ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന വിവിധ ശിൽപശാലകൾ, പ്രത്യേക പരിപാടികൾ, യാത്രകൾ തുടങ്ങിയവയിൽ പെങ്കടുത്തുവരുന്നുണ്ട്. 2014ൽ ആണ് കൾചർ പാസ് പദ്ധതി തുടങ്ങിയത്. ഖത്തറിെൻറ പ്രൗഢമായ ചരിത്രവും കഥകളും സംസ്കാരവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഖത്തർ മ്യൂസിയംസിെൻറ വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനം കിട്ടാനും ഇൗ പാസ് ഉള്ളവർക്ക് കഴിയും.
ഖത്തർ മ്യൂസിയംസിെൻറ നേതൃത്വത്തിലുള്ള വിവിധ ഷോപ്പുകളിലും ഒൗട്ട്ലെറ്റുകളിലും സാധനങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നുണ്ട്. ഖത്തർ മ്യൂസിയംസ് നടത്തുന്ന വൻപരിപാടികളിലും ഇൗ പാസ് കൈവശമുള്ളവർക്ക്് പെങ്കടുക്കാം. ‘കൾചർ പാസ് പ്ലസ്’, ‘കൾചർ പാസ് ഫാമിലി’ എന്നിവയും കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ, പാസിെൻറ വ്യാപ്തിയും സൗകര്യവും സേവനങ്ങളും കൂടുതൽ വർധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിവിധ ആർട് എക്സിബിഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിവുകളും പാസ് കൈവശമുള്ളവർക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്തിെൻറ പൈതൃകകേന്ദ്രങ്ങളിലേക്കും സാംസ്കാരിക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നതാണ് പാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.