ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി ദോഹ ഇൻനർനാഷനൽ മരിടൈം ഡിഫൻസ് എക്സിബിഷൻ ആൻറ് കോൺഫറൻസ് (DIMDEX 2018) ഉദ്ഘാടനം ചെയ്തു. ഖത്തർ ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടി മാർച്ച് 14 വരെ നീളും. അറുപതിലധികം രാജ്യങ്ങൾ ആറാമത് മേളയിൽ പെങ്കടുക്കുന്നുണ്ട്. ഉദ്ഘാടനചടങ്ങിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ, വിവിധ രാജ്യങ്ങളിലെ സൈനിക മേധാവികൾ തുടങ്ങിയവർ പെങ്കടുത്തു. വിവിധ രാജ്യങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകളും സൈനിക ആയുധങ്ങളും മറ്റും പ്രദർശനത്തിലുണ്ടാകും.
പരിപാടിയിൽ പെങ്കടുക്കുന്നതിനായി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകൾ ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യ, ഇറ്റലി, ഒമാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള 11 യുദ്ധക്കപ്പലുകൾ പങ്കെടുക്കുന്നു. 2008 ലാണ് ദോഹയിൽ ഡിംഡക്സ് എക്സിബിഷന് തുടക്കം കുറിച്ചത്. 80 യുദ്ധക്കപ്പലുകൾ മേളയിൽ പങ്കെടുക്കാൻ എത്തുമെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുൽ ബാഖി സ്വാലിഹ് അൽഅൻസാരി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ എക്സിബിഷനിൽ സംബന്ധിക്കാൻ ഇത്രയും രാജ്യങ്ങൾ എത്തിയത് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബ്രിഗേഡിയർ അറിയിച്ചു. പുതുതായി പ്രവർത്തനം ആരംഭിച്ച ഹമദ് തുറമുഖം ഇതിന് വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന് ലഭിക്കുന്ന പിന്തുണയെ ആണ് മേളയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് ബ്രിഗേഡിയർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.