കീം പ്രവേശന പരീക്ഷ; ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

ദോഹ: കേരള എൻജിനിയറിങ്, ആർകിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മേഖലയിലെ സങ്കീര്‍ണമായ സാഹചര്യവും മിക്ക വിമാന കമ്പനികളും സര്‍വിസുകള്‍ അനിശ്ചിതമായി റദ്ദാക്കിയതിനാലും ഖത്തറിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലേയും വിദ്യാർഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിലൂടെ ഉന്നത പഠനത്തിനായി ഇഷ്ടമുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള അവരുടെ അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്. സര്‍ക്കാറുകളും വിദ്യാഭ്യാസ ബോര്‍ഡും വിഷയത്തില്‍ അടിയന്തര നടപടി കൈക്കൊണ്ട് ഖത്തറിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - KEEM Entrance Exam; Center should be allowed in Doha - Expatriate Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.