ദോഹ: വൻകിട നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ആധുനിക ഷോപ്പിങ് സൗകര്യങ്ങൾ ചെറു നഗരങ്ങളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ മണ്ണാർക്കാട് റോഡിൽ മനഴി ബസ് സ്റ്റാൻഡിന് മുൻവശം ‘സെക്യൂറ സെന്റർ’ നിർമാണ പ്രവർത്തനം തുടങ്ങി. ഗൾഫിലും സ്വദേശത്തും വ്യാപാര ശൃംഖലകൾ നടത്തുന്ന ഇസ്മായിൽ കോയകുട്ടി തങ്ങളുടെ ‘ഫിറ്റ്കോ’ ഗ്രൂപ് ജോയന്റ് വെഞ്ച്വർ പാർട്ണർ ആയ ‘സെക്യൂറ സെന്ററി’ൽ വൻകിട സൂപ്പർമാർക്കറ്റ്, ഫാഷൻ വസ്ത്ര രംഗത്തെ അതികായർ, ലോകത്തിലെ തന്നെ മുൻ നിര മൾട്ടിപ്ലക്സ് തിയറ്റർ, സ്വദേശത്തും, വിദേശത്തും പ്രസിദ്ധിയാർജിച്ച ഫുഡ് ബ്രാൻഡുകൾ എന്നിവയുടെ ഷോ റൂമുകൾ ഉണ്ടാവും.
നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുവരുത്താൻ കേരള സർക്കാർ കൊണ്ടുവന്ന ‘റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)’യിൽ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ ആദ്യത്തെ മാൾ ആണ് ‘സെക്യൂറ സെന്റർ’. 3,25,000 ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ അതിവിശാലമായ ഫാമിലി എന്റർടെയിൻമെന്റ് സെന്റർ, ഫുഡ്കോർട്ട്, കാർ പാർക്കിങ് തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളും ഒരുങ്ങും. ചെറുനഗരങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ വീടിനടുത്തുതന്നെ എല്ലാതരം ഉയർന്ന ഗുണമേന്മയുള്ള ബ്രാൻഡുകൾ ലഭ്യമാക്കാനും സിനിമ, ഗെയിമിങ്, ഭക്ഷണം തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുത്താനും ലക്ഷ്യമിട്ട് ‘സെക്യൂറ ഡെവലപ്പേഴ്സ്’ വിഭാവനം ചെയ്ത സ്വപ്നപദ്ധതിയാണ് സെക്യൂറ സെന്റർ.
ഈ ശൃംഖലയിലെ ആദ്യത്തേത് കണ്ണൂരിൽ ലോകോത്തര ബ്രാൻഡുകളോടെ വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തെ മറ്റ് ചെറുകിട നഗരങ്ങളായ പെരുമ്പാവൂർ, കൊല്ലം, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിലാണ് ‘സെക്യൂറ സെന്ററുകൾ’ഉയരുക.
കടമുറികൾ നിർമാണഘട്ടത്തിൽതന്നെ വൻകിട ബ്രാൻഡുകൾക്ക് വാടകക്ക് നൽകുന്നതിനാൽ നിക്ഷേപം നടത്തി മുറികൾ സ്വന്തമാക്കുന്നവർക്ക് തുടക്കത്തിൽ തന്നെ വാടക വരുമാനം മാസം തോറും ലഭിക്കും.
നാട്ടിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു അത്താണിയാണ് സെക്യൂറ സെന്റർ. എം.എ. മെഹബൂബിന് പുറമെ നേരത്തെ ഹൈലൈറ്റ് ബിൽഡേഴ്സിൽ ഡയറക്ടർമാർ ആയിരുന്ന നൗഷാദ് കെ.പി, ഹാരിസ് സി.എം, പെരിന്തൽമണ്ണയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ഹാമിദ് ഹുസൈൻ കെ.പി എന്നിവരാണ് സെക്യൂറ ഡെവലപ്പേഴ്സ് ഡയറക്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.