മോളിവുഡ് മാജിക് മെഗാ ഷോ റീലോഞ്ചിങ്ങിന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ നടൻ ടൊവിനോ തോമസ് സംസാരിക്കുന്നു

മോളിവുഡ് മാജിക് മെഗാ ഷോ മാർച്ച്‌ എഴിന്; 974 സ്റ്റേഡിയം വേദിയാകും

ദോഹ: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയൻ വൺ ഇവന്റ്സും അമ്മയും സംയുക്തമായി മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ‘മോളിവുഡ് മാജിക് മെഗാ ഷോ’യെ വരവേൽക്കാനൊരുങ്ങി ദോഹ.

സാങ്കേതിക കാരണങ്ങളാൽ നവംബറിൽ മാറ്റിവെച്ച ഷോ കൂടുതൽ പുതുമകളോടെ ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിൽ അരങ്ങേറുന്നതെന്ന് പ്രമുഖ നടൻ ടൊവിനോ തോമസും സംഘടകരായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി സന്ദീപ് സേനൻ എന്നിവർ അറിയിച്ചു. ചടങ്ങിൽ ‘മോളിവുഡ് മാജിക് മെഗാ ഷോ’യുടെ റീ ലോഞ്ചിങ്ങും നടന്നു.

അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നാദിർഷയും പ്രൊഡ്യൂസർ രഞ്ജിത്തും ചേർന്നാണ് മെഗാ ഷോ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങി 240ൽ അധികം വരുന്ന വമ്പൻ താര നിരയാണ് ദോഹയിലെത്തുന്നത്. ഒപ്പം പ്രമുഖ ഗായകരും പങ്കുചേരും. ദോഹയിലെ ആസ്വാദകർക്ക്‌ ഒരു സിനിമ പോലെ കോർത്തിണക്കിയ മനോഹരമായ ഷോ ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഷോയുടെ ക്യു ടിക്കറ്റും റിലീസ് ചെയ്തു. നയൻ വൺ ഇവന്റ്സ് ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയുട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി സന്ദീപ് സേനൻ, നയൻ വൺ ഇവന്റ്സ് മാനേജിങ് ഡയറക്ടറും എം.എ ഗാര്യേജ് മാനേജിങ് ഡയറക്ടറുമായ ഹാരിസ്, ഗായത്രി പ്രതീഷ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Mollywood Magic Mega Show on March 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.