ദോഹ: തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ സ്മാർട്ഫോൺ ആപ്ലിക്കേഷൻ പുതിയ പതിപ്പ് നില വിൽ വന്നു. അമെർനി ആപ്ലിക്കേഷെൻറ മൂന്നാം പതിപ്പിൽ അഞ്ച് പുതിയ സേവനങ്ങൾകൂടി വർധിപ് പിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള ആപ്ലിക്കേഷനിൽ ഇതോടെ സേവനങ്ങളുടെ എണ്ണം 33 ആയി വർധിച്ചു. വ്യക്തികൾക്ക് 21ഉം കമ്പനികൾക്ക് 12ഉം സേവനങ്ങളാണ് ആപ്ലിക്കേഷനിലുള്ളതെന്ന് മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഗൈഡിൽ വ്യക്തമാക്കി.
തൊഴിൽ നിയമലംഘനം നടത്തുന്ന മാൻപവർ റിക്രൂട്ട്മെൻറ് കമ്പനികൾക്കെതിരെയും ഓഫിസുകൾക്കെതിരെയും മന്ത്രാലയത്തിന് പരാതി നൽകുന്നതിനുള്ള സേവനം പുതിയ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക ജോലിക്കാർക്കും ഔദ്യോഗികമായി പരാതി സമർപ്പിക്കാൻ ആപ്പ് വഴി ഇനി സാധിക്കും. മറ്റു പുതിയ സർവിസുകളെല്ലാം ലേബർ റിലേഷൻ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
ഉപയോഗിക്കാൻ ഏറ്റവും ആയാസകരമെന്നതാണ് ആപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നത്. ഹൗസിങ് ആപ്ലിക്കേഷൻ ഫോളോ അപ്, ഇൻസ്റ്റാൾമെൻറ് എക്സപ്ഷൻ റിക്വസ്റ്റ്, ലേബർ റെസിഡൻസി എക്സ്റ്റൻഷൻ, എസ്റ്റാബ്ലിഷ്മെൻറ് ട്രാൻസാക്ഷൻ സസ്പെൻഷൻ ഫോളോ അപ്, എസ്റ്റാബ്ലിഷ്മെൻറ്സ് ഇൻക്ലൂസിവ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെല്ലാം ആപ് വഴി അറിയാൻ സാധിക്കും.
ലേബർ കംപ്ലയിൻറ് ഫോളോ അപ് (വ്യക്തിഗതം/കോർപറേറ്റ്), ജോബ് സീക്കേഴ്സ് രജിസ്േട്രഷൻ സർട്ടിഫിക്കറ്റ്, നഴ്സറി ലൊക്കേഷൻ, റിപ്പോർട്ട് വയലേഷൻ ഓഫ് നഴ്സറീസ്, ഹൗസ് ലോൺ റിക്വസ്റ്റ്, സോഷ്യൽ സെക്യൂരിറ്റി തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ട്.ലേബർ അപ്രൂവർ ഡീറ്റയിൽസ് ഫോളോ അപ്, കമ്പനി വിവരങ്ങളുടെ അപ്ഡേഷൻ, ലേബർ ഓഫിസിനെതിരെയുള്ള പരാതി, ഇ-നോട്ടീസ് എന്നിവയും ആപ് നൽകുന്ന സേവനങ്ങളാണ്.ആപ്പിളിെൻറ ആപ് സ്റ്റോറിലും ആൻേഡ്രായിഡ് ഉപയോക്താക്കൾക്കായി ഗൂഗ്ൾ പ്ലേ സ്റ്റോറിലും അമെർനി ആപ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.