ദോഹ: അഫ്ഗാനിസ്താനിൽ സമാധാനത്തിനായി തീരുമാനങ്ങളും കരാറുകളു മായി ഇൻട്രാ അഫ്ഗാന് സമ്മേളനം ദോഹയിൽ സമാപിച്ചു. അഫ്ഗാന് സമൂ ഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 60ലധികം അഫ്ഗാനികള്‍, വനിതകള്‍, താലിബാന് പ്രതിനിധികള്‍, അഫ്ഗാ ന് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുൾപ്പെടെ വിവിധ മേഖലയിലുള്ളവർ സമ്മേളനത്തിൽ പെങ്കടുത്തു. സുപ്രധാന വ്യവസ്ഥകളെ അടിസ്ഥാനമാക്കി സമാധാനത്തിനായുള്ള റോഡ് മാപ്പും ദോഹ സമ്മേളനം അംഗീകരിച്ചു. സമഗ്രമായ സമാധാനം നടപ്പാക്കുന്നതിനായി ഇസ്ലാമിക സംവിധാനം സ്ഥാപിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. അഫ്ഗാനിലെ വിരുദ്ധ കക്ഷികള്‍ സമാധാനത്തിനായുള്ള റോഡ് മാപ്പിന് ധാരണയായത് തര്‍ക്കപരിഹാരത്തിനുള്ള നല്ല ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
സമ്മേളനത്തിെൻറ സംയുക്ത അന്തിമ പ്രസ്താവനയില്‍ സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ അഫ്ഗാനില്‍ സുസ്ഥിര സമാധാനം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഫ്ഗാനിൽ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഖത്തറിെൻറ മധ്യസ്ഥശ്രമങ്ങളുെട ഭാഗംകൂടിയാണ് സമ്മേളനം. പൊതുസ്ഥാപനങ്ങളുടെ സുരക്ഷയും സംയുക്ത പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നുണ്ട്.
പ്രശ്നങ്ങള്‍ പൗരന്മാരെ ബാധിക്കരുതെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് താലിബാന് പ്രതിനിധിസംഘത്തിലെ അംഗം ക്വാറി ദിന് മുഹമ്മദ് ഹനീഫ് അല്‍ജസീറ ചാനലിനോട് പ്രതികരിച്ചു. അഫ്ഗാന് ജനത സംരക്ഷിക്കപ്പെടണമെന്നത് എല്ലായിപ്പോഴും തങ്ങളുടെ ആവശ്യമാണെന്നും അവർ ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദോഹയില്‍ നടന്ന ദ്വിദിന ഇന്‍ട്രാ അഫ്ഗാന് സമാധാന ചര്‍ച്ചകള്‍ വിജയകരമാണെന്ന് വിദേശ കാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ. മുസ്ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനി സമ്മേളനത്തിെൻറ സമാപന സെഷനില്‍ പറഞ്ഞു. സമാധാനപ്രക്രിയയെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താനിലെ വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നിരവധി വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സംയുക്ത ശ്രമങ്ങളെ ഖത്തര്‍ വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍, വെടിനിര്‍ത്തല്‍, തടവുകാരുടെ മോചനം, വിദേശസേനകളുടെ പിന്മാറ്റം, അഫ്ഗാനിസ്താെൻറ രാഷ്ട്രീയഭാവി എന്നിവയുൾപ്പെടെയുള്ള പൊതുവായ വിഷയങ്ങളില്‍ ഗൗരവ ചര്‍ച്ചകളാണ് സമ്മേളനത്തിലുണ്ടായെതന്നും ഡോ. അല്‍ഖഹ്താനി പറഞ്ഞു. വൈരുധ്യമുള്ള കക്ഷികള്‍ക്കിടയില്‍ ധാരണ കണ്ടെത്തുന്നതിനുള്ള ആദ്യ ചുവടുെവപ്പായിരിക്കാം ഇത്.
എന്നാൽ, ആയിരം മൈല്‍ യാത്ര ഒരു ചുവടുവെപ്പിലൂടെ ആരംഭിക്കുകയെന്നത് പ്രധാനമാണ്. ജനങ്ങളുമായുള്ള സഹകരണത്തിെൻറയും സമാധാനത്തിെൻറയും സ്നേഹത്തിെൻറയും ശക്തിയായി ഖത്തര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്താനിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ആദ്യ ചുവടുവെപ്പാണ് സമ്മേളനത്തിെൻറ വിജയമെന്ന് അഫ്ഗാൻ-പാക് ജര്‍മൻ അംബാസഡര്‍ മാര്‍കസ് പോട്സെലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.