ദോഹ: 2025 നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ് എന്നിവക്ക് പുറമെ ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിനും ഖത്തർ വേദിയാകും.ഡിസംബറിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ടൂർണമെന്റിലെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പി.എസ്.ജിയാണ് ഈ സീസണിലെ ഫൈനലിസ്റ്റ്. ഡിസംബർ 17നാണ് പി.എസ്.ജി മാറ്റുരക്കുന്ന 2025ലെ ഇന്റർകകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഖത്തറിൽ നടക്കുക. ഇതിന് മുമ്പായി മറ്റ് വൻകരകളിലെ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ്, ചലഞ്ചർ കപ്പ് മത്സരങ്ങളും ഖത്തറിൽ നടക്കും.ചലഞ്ചർ കപ്പിലെ വിജയികളാകും ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടുന്നത്.
ഖത്തറിലെ മത്സരങ്ങളുടെ പൂർണമായ ഫോർമാറ്റ് ഇപ്രകാരമാണ്:ഡിസംബർ 10ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി മുതലാണ് ഖത്തറിലെ മത്സരങ്ങളുടെ തുടക്കം. മെക്സികോയിൽ നിന്നുള്ള ക്രൂസ് അസുലും സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലാകും ആദ്യ മത്സരം.ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെ നേരിടും. ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പി.എസ്.ജിയെ നേരിടുക.കഴിഞ്ഞ സീസണിലെ മത്സരങ്ങളും ഡിസംബറിലാണ് ഖത്തറിൽ അരങ്ങേറിയത്. ഫൈനലിൽ മെക്സിക്കൻ കരുത്തരായ പചൂക്കയെ മൂന്ന് ഗോളിന് കീഴടക്കിയായിരുന്നു റയൽ മഡ്രിഡ് ചാമ്പ്യന്മാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.