ദോഹ: ബലിപെരുന്നാൾ അടുത്തെത്തിയിരിക്കെ പ്രധാന സൂഖുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം തിരക്ക് വർധിച്ചു. രാജ്യം കോവിഡിൽനിന്ന് പതിയെ മുക്തമാകുകയാണെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടായാൽ മഹാമാരിയുടെ രണ്ടാംവരവുണ്ടാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ശനിയാഴ്ച അൽപം വർധന ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച 398 പേർക്കാണ് െവെറസ്ബാധ സ്ഥിരീകരിച്ചത്. 330 പേർക്ക് രോഗം ഭേദമായി. അതേസമയം, ആശ്വാസകരമായി ശനിയാഴ്ച ആരും മരിച്ചിട്ടില്ല. ആകെ മരണം 164 ആണ്. ഇതുവരെ 4,69,000 പേരെയാണ് പരിശോധിച്ചത്. 1,09,036 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. 4326 പേർക്കാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നിലവിലുള്ള രോഗികൾ 3122 ആണ്. ആകെ രോഗം ഭേദമായവർ 1,05,750 ആണ്. 516 പേരാണ് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 43 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
98 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ നാലുപേർ ശനിയാഴ്ച പ്രവേശിപ്പിക്കെപ്പട്ടവരാണ്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയതോടെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നുണ്ട്.
രോഗത്തിെൻറ രണ്ടാംവരവുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ജനപ്രിയ മാർക്കറ്റുകളായ സൂഖ് അൽ അസീരി, സൂഖ് അൽ ദിറ, സൂഖ് അൽ ജാബിർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉപഭോക്താക്കളുടെ വലിയ തിരക്കാണ് പെരുന്നാളുമായി ബന്ധെപ്പട്ട് അനുഭവപ്പെടുന്നത്. തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവക്കെല്ലാം പേരുകേട്ട ഈ സൂഖുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ എത്തുന്നുണ്ട്. എന്നാൽ, സ്വദേശികളാണ് ഉപഭോക്താക്കളിലധികവും. സൂഖുകൾക്ക് പുറമെ മറ്റു വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിങ് മാളുകളിലും ബലിപെരുന്നാളിനോടനുബന്ധിച്ച് തിരക്ക് വർധിക്കുകയാണ്. കോവിഡ്-19 വ്യാപനത്തെ തുടർന്ന് ദീർഘകാലത്തേക്ക് അടച്ചുപൂട്ടിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് എത്തിയിരിക്കുന്നത്.
നേരത്തെയുണ്ടായ നഷ്ടങ്ങളിൽ ചിലത് ബലിപെരുന്നാൾ ദിനങ്ങളിൽ നികത്താനാകുമെന്നുതന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ. സൂഖുകളും മറ്റു റീട്ടെയിൽ സ്ഥാപനങ്ങളും വീണ്ടും തുറന്നതിൽ ഉപഭോക്താക്കളും സന്തോഷത്തിലാണ്. ഉപഭോക്താക്കളെ കൂടുതലായി ആകർഷിച്ച് കോവിഡ്-19ന് മുമ്പുണ്ടായിരുന്ന വ്യാപാരം തിരിച്ചുപിടിക്കുകയെന്നത് വ്യാപാരികളുടെയും കച്ചവട സ്ഥാപനയുടമകളുടെയും ലക്ഷ്യമാണ്.സാധാരണ ജീവിതം ഘട്ടംഘട്ടമായി തിരിച്ചുവരുന്നതിൽ ഉപഭോക്താക്കളും വിൽപനക്കാരും ഷോപ്പുടമകളുമെല്ലാം ഒരുപോലെ സന്തുഷ്ടി പ്രകടിപ്പിക്കുകയാണ്. അതോടൊപ്പംതന്നെ കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും പാലിച്ചുള്ള പുതിയ ജീവിതം പ്രായോഗികവത്കരിക്കുകയും ചെയ്യുന്നുണ്ട് മിക്കവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.