ദോഹ: യന്ത്രത്തകരാറിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്ന് ദോഹയിലേക്കു പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം ഇസ്തംബൂള്‍ അത്താ തുര്‍ക്ക് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തില്‍ നിന്നിറക്കിയെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. 14 ജീവനക്കാരുള്‍പ്പെടെ 312 പേരാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. ഇസ്തംബൂളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.40ഓടെ പുറപ്പെട്ട ക്യു ആര്‍ 240 വിമാനമാണ് സുരക്ഷിതമായി തിരിച്ചറിക്കിയത്.
യാത്രക്കാരും പൈലറ്റ് ഉള്‍പ്പെടെയുള്ള ജോലിക്കാരും സുരക്ഷിതരായി തിരിച്ചിറങ്ങി. വിമാനം പറന്നുയര്‍ന്ന ഉടനെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ വന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഖത്തര്‍ എയര്‍വേയ്സ് വിശദീകരിച്ചു. ദോഹയില്‍ വൈകിട്ട് 5.35ഓടെ എത്തേണ്ടിയിരുന്ന എയര്‍ബസ് എ 330-300 വിമാനമാണ് തിരിച്ചു പറന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ എത്തിക്കാനുള്ള സംവിധാനം ചെയ്തുവെന്ന് ഖത്തര്‍ എയര്‍വെയ്സ് വക്താവ് അറിയിച്ചു. എന്നാല്‍, ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന്‍്റെ ഒരു യന്ത്രത്തിനു തീ പിടിച്ചതു കാരണമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് സി എന്‍ എന്‍ തുര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.