സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ട്രോഫി ലോഞ്ചിങ് ചടങ്ങിൽനിന്ന്

സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ഇന്ന്

അരങ്ങേറുന്ന ഒമ്പതാമത് സഹം ചലഞ്ചേർസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചും ടീം നറുക്കെടുപ്പും സോഹാറിലെ മലബാർ പാരീസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ടീമിന്റെ മാനേജർമാരും ക്യാപ്റ്റന്മാരും സഹം ചലഞ്ചേഴ്സ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ആറ് ക്രിക്കറ്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന ഏകദിന ടൂർണമെന്റിൽ ഒമാനിലെ 22 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫലജിൽ അഞ്ച് ഗ്രൗണ്ടുകളിലും സഹമിലെ ടീം ചലഞ്ചേഴ്സിന്റെ മുഖ്യ ഗ്രൗണ്ടിലുമാണ് കളികൾ നടക്കുക. ടൂർണമെന്റിൽ ജേതാവാവുന്ന ടീമിനും റണ്ണേഴ്സ് അപ്പിനും കാഷ് പ്രൈസും ട്രോഫിയും നൽകും.

സെമി ഫൈനലിൽ എത്തുന്ന ടീമുകൾ, മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മികച്ച കീപ്പർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ഫെയർ പ്ലെ അവാർഡ് എന്നിവ നൽകും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകപ്രതിനിധികളായ സാജിദ്, സുഭാഷ്, ദിലീപ്, ഷംസീർ എന്നിവർ അറിയിച്ചു.

Tags:    
News Summary - Saham Challengers Cricket Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.