മസ്കത്ത്: കാലാവധി കഴിഞ്ഞ 17,000ത്തിലധികം സൗന്ദര്യവർധക ഉൽപന്നങ്ങൾ മസ്കത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. തീയതികളിൽ കൃത്രിമം കാണിച്ച് വിപണിയിൽ വീണ്ടും വിൽപനക്കെത്തിച്ച ആയിരക്കണക്കിന് ഉൽപന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ്യൽ ഫ്രോഡ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കാലാവധി രേഖപ്പെടുത്തിയതിൽ മാറ്റം വരുത്തിയ 15,753 ഉൽപന്നങ്ങളും, കാലാവധി പൂർണമായും കഴിഞ്ഞ 1,483 ഉൽപന്നങ്ങളുമാണ് അധികൃതർ കണ്ടെടുത്തത്.
പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിനെത്തുടർന്ന് തട്ടിപ്പ് നടന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി.നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.