മസ്കത്ത്: കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രകാരം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഔഖാഫ്-മതകാര്യ മന്ത്രാലയം. ജുമുഅ നമസ്കാര നിയന്ത്രണം ഫെബ്രുവരി അഞ്ചുവരെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
മതകാര്യ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഖുര്‍ആന്‍ സ്കൂളുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുകയോ നേരിട്ട് ക്ലാസിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കുകയോ വേണം.
മന്ത്രാലയത്തിന് കീഴിലുള്ള മറ്റു തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറച്ചു. തൊഴിലിടങ്ങളിലെത്താത്ത ജീവനക്കാര്‍ ഓണ്‍ലൈന്‍ ആയി സേവനം തുടരും. പള്ളികളില്‍ അഞ്ചുനേരത്തെ നമസ്കാരം തുടരും. 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് അനുമതിയുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.