മസ്കത്ത്: പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി സഹകരിച്ച് നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷ ഗൾഫിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. യു.എ.ഇയിലും സൗദി അറേബ്യയിലും മൂന്നു വീതം കേന്ദ്രങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായി നിരവധി വിദ്യാർഥികൾ പരീക്ഷയെഴുതി. കേരളത്തിലും ഇതേസമയം വിവിധയിടങ്ങളിലായി പരീക്ഷ നടന്നു. ഒമാനിൽ അൽഗൂബ്ര ഇന്ത്യൻ സ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. ഇവിടെ നാൽപതോളം വിദ്യാർഥികൾ പരീക്ഷയെഴുതി. പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് കുട്ടികളുടെ പൊതുവെയുള്ള പ്രതികരണം. ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ഗൾഫിൽ പി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ നടത്തുന്നത്.
2019 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന പത്താംതരം പരീക്ഷയിൽ ഒാരോ വിഷയത്തിനും 90 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്കായാണ് ടാലൻറ് സെർച്ച് പരീക്ഷ നടത്തിയത്. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ അറിവ് അളക്കുന്ന രണ്ടുമണിക്കൂർ പരീക്ഷയാണ് നടന്നത്. ശരിയുത്തരം തെരഞ്ഞെടുക്കേണ്ട 120 ചോദ്യങ്ങളാണുണ്ടായിരുന്നത്. പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്ന കുട്ടികൾക്കെല്ലാം ‘അവാർഡ് ഓഫ് എക്സലൻസ്’ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. എഴുത്തുപരീക്ഷയിൽ മികവ് കാണിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇവരിൽനിന്ന് പത്തുപേരെ തെരഞ്ഞെടുത്ത് ഫെലോഷിപ് നൽകി ആദരിക്കും. ഒന്നേകാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന മാർഗനിർദേശങ്ങളുമാണ് ഇവർക്ക് പി.എം ഫൗേണ്ടഷൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.