മസ്കത്ത്: ഒമാനിൽ 2020ൽ ലഭിച്ചത് 123 മില്ലിമീറ്റർ മഴ. 2019നെ അപേക്ഷിച്ച് ശരാശരി മഴലഭ്യത കുറഞ്ഞിട്ടുണ്ട്. 2019ൽ 183 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്നും അറബ് ജലദിനത്തിെൻറ ഭാഗമായി ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ദോഫാറിലാണ് കൂടുതൽ മഴ ലഭിച്ചത്. 398 മില്ലിമീറ്ററാണ് ഇവിടെ വാർഷിക മഴലഭ്യത. ന്യൂനമർദത്തിെൻറ ഫലമായി കൂടുതൽ മഴ ലഭിക്കുന്നതിനാലാണിത്. കഴിഞ്ഞ വർഷം മേയ് മാസം ദോഫാറിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. പര്‍വതനിരകളുള്ള പ്രദേശങ്ങളടക്കം ചില ഗവര്‍ണറേറ്റുകളില്‍ കിണറുകളിൽ വെള്ളം കൂടുതലായി ലഭിക്കുന്നുണ്ട്.
രാജ്യത്തെ മരുഭൂ പ്രദേശങ്ങളിൽ ശരാശരി 25 മില്ലിമീറ്ററാണ് മഴ ലഭ്യത. സമതലങ്ങളിൽ 50 മില്ലിമീറ്ററും പർവതനിരകളിൽ 200 മില്ലി മീറ്ററും മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ പരിമിത ജലസ്രോതസ്സുകളുള്ള രാജ്യങ്ങളുടെ നിരയിലാണ് ഒമാനും ഉൾപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 4112 ഫലജുകളാണുള്ളത്. പ്രധാന ജലസേചന സമ്പ്രദായമായ ഫലജുകളുടെ സംരക്ഷണത്തിന് മന്ത്രാലയം ഏറെ ശ്രമങ്ങൾ നടത്തുന്നുണ്ട്. 1985-2020 കാലയളവില്‍ 169 അണക്കെട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂഗര്‍ഭ ജല നിരപ്പ് ഉയർത്തൽ, വെള്ളപ്പൊക്ക സംരക്ഷണം, ഉപരിതല സംഭരണം എന്നീ ലക്ഷ്യങ്ങളോടെയാണ് അണക്കെട്ടുകൾ നിർമിച്ചിട്ടുള്ളത്. ഇവയുടെ മൊത്തം സംഭരണ ശേഷി 325 ദശലക്ഷം ക്യുബിക് മീറ്ററാണ്. കടലിലേക്ക് ഒഴുകുന്ന വെള്ളത്തെ തടഞ്ഞുനിര്‍ത്തി പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ അണക്കെട്ടുകൾ വഴി സാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഭൂഗര്‍ഭ ജലത്തിെൻറ അളവ് വര്‍ധിപ്പിക്കാന്‍ 14 മഴവെള്ളക്കൊയ്ത്തുകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ മഴവെള്ളക്കൊയ്ത്തുകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.