മസ്കത്ത്: യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ട ഒമാനിലെ പൈതൃക കേന്ദ്രങ്ങളുടെ നവീകരണ ത്തിന് പദ്ധതിയൊരുങ്ങുന്നു. പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ ്റ്റേറ്റ്സിെൻറ (മദായെൻ) നിക്ഷേപക വിഭാഗമായ ഷുമൂഖ് ഇൻവെസ്റ്റ്മെൻറ് സർവിസസ് ആണ് ഇതിനായി പദ്ധതി ആവിഷ്കരിക്കുന്നത്.
ഷുമൂഖിന് കീഴിെല ഉപസ്ഥാപനമായ ഷുമൂഖ് ഹെറിറ്റേജ് ടൂറിസം ഡെവലപ്മെൻറ് കമ്പനി (സമാനി) അന്താരാഷ്ട്ര തലത്തിെല സ്വകാര്യ പങ്കാളികളുമായി ചേർന്നാകും പദ്ധതി നടപ്പാക്കുകയെന്ന് മദായെൻ സി.ഇ.ഒ ഹിലാൽ ബിൻ ഹമദ് അൽ ഹസനി ഒമാൻ സെൻട്രൽ ബാങ്കിെൻറ അൽ മർക്കസി മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൈതൃക കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി വികസനം പ്രവർത്തനം എന്നീ രംഗങ്ങളിൽ കഴിവുതെളിയിച്ച സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഒമാനിലെയും സാൻസിബാറിലെയും പൗരാണിക കേന്ദ്രങ്ങളുടെ വികസനത്തിന് സർക്കാർ-സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും സി.ഇ.ഒ പറഞ്ഞു.
ബഹ്ല കോട്ട, ബാത്ത്-ഖുത്തും-അൽെഎൻ മേഖലകളിലെ പൗരാണിക അവശിഷ്ടങ്ങൾ, കുന്തിരിക്ക ഭൂമി, ഫലജ് ജലസേചന സംവിധാനം, ഖൽഹാത്തിലെ പുരാതന നഗരം എന്നിവയാണ് യുനെസ്കോ പൈതൃക പട്ടികയിലുള്ള ഒമാനിലെ സ്ഥലങ്ങൾ. ടൂറിസം-പൈതൃക മേഖലക്ക് പുറമെ, ചരക്കുഗതാഗത മേഖലയിലെ നിക്ഷേപാവസരങ്ങളിലും ഷുമൂഖ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഹിലാൽ ബിൻ ഹമദ് അൽ ഹസനി പറഞ്ഞു. നാഫിത്ത് ലോജിസ്റ്റിക്സ് സർവിസസ് കമ്പനിയുമായി ചേർന്ന് മാദായെന് കീഴിെല വ്യവസായ നഗരങ്ങൾക്കായി ട്രാഫിക് മാനേജ്മെൻറ് സംവിധാനം യാഥാർഥ്യമാക്കാനും പദ്ധതിയുണ്ട്. സ്മാർട്ട് ഗേറ്റുകളുടെ സഹായത്തോടെയുള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ വ്യവസായ നഗരങ്ങളിേലക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ നിരീക്ഷണവും മേൽനോട്ടവുമടക്കം നടപടികൾ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.