മസ്കത്ത്: ഒാവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.െഎ.സി.സി) ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ രാജിവെച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ ്രനാണ് രാജിക്കത്ത് അയച്ചത്. എട്ടു വർഷമായി ഒരേ സ്ഥാനത്ത് തുടരുന്നത് ജനാധിപത് യമര്യാദയല്ലെന്ന് കരുതുന്നതിലാണ് രാജിയെന്ന് കത്തിൽ വ്യക്തമാക്കി. ഒമാനിൽ ഒ.െഎ.സി.സി പ്രവർത്തനം നിർജീവമായിട്ട് ആറു വർഷം പിന്നിടുകയാണെന്നും സംഘടനയുടെ അംഗത്വ കാമ്പയിൻ നടക്കാത്ത ഏക രാജ്യം ഒമാനാണെന്നും എൻ.ഒ. ഉമ്മൻ കുറ്റപ്പെടുത്തി. സംഘടനാപരമായി നിരവധി പ്രശ്നങ്ങളുണ്ട്. ഇൗ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർക്ക് ആത്മാർഥതയില്ല.
അവർ ഒരു വിഭാഗത്തോടു മാത്രം കൂറുപുലർത്തി സംഘടനയെ ദുർബലമാക്കി. സംഘടനയുടെ തിരിച്ചുവരവ് എല്ലാ ജനവിഭാഗങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.മൂന്നര വർഷമായിട്ട് ഒ.െഎ.സി.സി നാഷനൽ കമ്മിറ്റി യോഗംപോലും ചേർന്നിട്ടില്ലെന്ന് എൻ.ഒ. ഉമ്മൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജന്മ-ചരമദിനാചരണങ്ങളും ആഘോഷങ്ങളും മാത്രം നടത്തുന്ന സംഘമായി സംഘടന ചുരുങ്ങി. രണ്ടു കൊല്ലമാണ് കമ്മിറ്റിയുടെ കാലാവധി. നേരേത്ത ഇൗ കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷം കെ.പി.സി.സി നീട്ടിനൽകുകയായിരുന്നു. കമ്മിറ്റി പുനഃസംഘടനയെന്ന ആവശ്യം താൻ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. കമ്മിറ്റി നാലു വർഷം പൂർത്തിയാക്കിയപ്പോൾ രാജി നൽകി. എന്നാൽ, കെ.പി.സി.സി ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു. ഒ.െഎ.സി.സി ഒമാൻ പ്രസിഡൻറിനെക്കുറിച്ച് മോശം അഭിപ്രായമില്ല.
കഴിവുള്ളയാളാണ് അദ്ദേഹം. എന്നാൽ, കമ്മിറ്റി പുനഃസംഘടനക്ക് മുൻകൈ എടുക്കേണ്ടയാൾ എന്ന നിലയിൽ പ്രസിഡൻറ് ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി നിലവിൽ വന്നതിനുശേഷം കെ.പി.സി.സി പ്രസിഡൻറ്, ഡി.സി.സി പ്രസിഡൻറുമാർ, മറ്റു രാജ്യങ്ങളിലെ കോൺഗ്രസ് പ്രസിഡൻറുമാർ തുടങ്ങിയ തസ്തികകളിൽ നിരവധി പേർ മാറിവന്നു. ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയിൽ മാത്രം ഒരു മാറ്റവുമുണ്ടാകുന്നില്ലെന്നത് ശരിയല്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. ഇൗ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകരെ സജീവമാക്കേണ്ട ഘട്ടമാണ് കടന്നുവരുന്നത്. ഒരു സാധാരണ സംഘടനാപ്രവർത്തകനായി തുടരും. മറ്റു സാംസ്കാരിക സംഘടനകളിലെ ഭാരവാഹി എന്ന നിലയിൽ സാമൂഹികപ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്നും എൻ.ഒ. ഉമ്മൻ പറഞ്ഞു.അതേസമയം, സംഘടന നിർജീവമാണെന്ന ആരോപണം ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ നിഷേധിച്ചു.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംഘടന നടത്തിയ പ്രവർത്തനങ്ങൾ വലിയതോതിൽ പ്രശംസിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിെൻറ സമുന്നത നേതാക്കളെ ഒാർക്കാൻ നടത്തുന്ന ജന്മ-ചരമദിനാചരണങ്ങൾ ഒഴിവാക്കാനാവില്ല. കെ.പി.സി.സി സെക്രട്ടറിമാർ ഒരു വിഭാഗത്തോട് കൂറുപുലർത്തുന്നു എന്ന ആരോപണവും തെറ്റാണെന്ന് സിദ്ദീഖ് ഹസൻ പറഞ്ഞു. അങ്ങനെ രണ്ടു വിഭാഗമില്ല. ഉണ്ടെന്നുവരുത്താൻ ചിലർ ശ്രമിക്കുകയാണ്. കെ.പി.സി.സി പുനഃസംഘടനക്കുശേഷം ഒമാൻ ഒ.െഎ.സി.സിയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. എൻ.ഒ. ഉമ്മെൻറ രാജിയുടെ പകർപ്പ് തനിക്ക് മെയിൽ ലഭിച്ചതായി സിദ്ദീഖ് ഹസൻ വ്യക്തമാക്കി. അദ്ദേഹത്തെ വിളിച്ച് രാജി പിൻവലിക്കാൻ അഭ്യർഥന നടത്തിയിട്ടുണ്ട്. ഒരു മേശക്ക് ഇരുപുറമിരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. അദ്ദേഹത്തെ നേരിൽ കണ്ട് കൂട്ടായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.