മസ്കത്ത്: രാജ്യത്തെ കമ്യൂണിറ്റി കൂട്ടായ്മകൾക്ക് പൊതുജനങ്ങളിൽനിന്ന് പണം പി രിക്കാൻ അനുമതിയില്ലെന്ന് സാമൂഹിക വികസന മന്ത്രാലയം ഒാർമിപ്പിച്ചു. വിദേശികളായ ആ ളുകൾ ഒരുമിച്ചിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ടിക്ടോക് വിഡിയോ വൈറലായതിെൻറ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണ കുറിപ്പ് പുറത്തിറങ്ങിയത്.
പ്രവാസികളുടേതടക്കം കമ്യൂണിറ്റി കൂട്ടായ്മകൾ സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്താലേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇൗ രജിസ്ട്രേഷൻ പണപ്പിരിവിനുള്ള അനുമതിയല്ല. ഫണ്ട് റേസിങ് കാമ്പയിനുകൾ നടത്തണമെന്നുള്ളവർ മതിയായ രേഖകളോടെ അപേക്ഷിക്കണം. ഇൗ രേഖകൾ പരിശോധിച്ച ശേഷം മന്ത്രാലയം അനുമതി നൽകിയാൽ മാത്രമേ പണപ്പിരിവ് നടത്താൻ പാടുള്ളൂ. ഞായറാഴ്ചയാണ് ടിക്ടോക് വിഡിയോ ക്ലിപ് വൈറലായത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളുടെയും ചിത്രങ്ങളുടെയും വാസ്തവം ഇൻറർനെറ്റ് ഉപയോഗിക്കുന്നവർ അന്വേഷിച്ചറിയുകയും അതിെൻറ ഉറവിടം പരിശോധിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു. ശേഷം അത് വാസ്തവമാണെന്ന് മനസ്സിലാക്കിയാൽ മാത്രമേ വിശ്വസിക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.