ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര  സൈക്കിളോട്ട മത്സരത്തിന് ഇന്ന് സമാപനം 

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന് അനുബന്ധമായി സംഘടിപ്പിക്കുന്ന ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഇന്ന് സമാപിക്കും. അൽ മൗജ് മസ്കത്തിൽനിന്ന് മത്ര കോർണിഷ് വരെയുള്ള ആറാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന് അരങ്ങേറും. സമാഇൗലിൽനിന്ന് ജബൽ അഖ്ദർ വരെ ശനിയാഴ്ച നടന്ന അഞ്ചാംഘട്ട മത്സരത്തിൽ അസ്താനയുടെ മിഗ്വേൽ ഏഞ്ചൽ ലോപ്പസ് ഒന്നാമതെത്തി. അസ്താനയുടെ തന്നെ അലക്സി ലുട്ട്സെൻകോയാണ് രണ്ടാമത്. 18 ടീമുകളിലായി  87 റൈഡർമാരാണ് ടൂർ ഒാഫ് ഒമാനിൽ പെങ്കടുക്കുന്നത്. ഒാവറോൾ ജേതാവിന് അയ്യായിരം റിയാലാണ് സമ്മാനം. ഫൈനൽ റൗണ്ട് ഫിനിഷിങ് പോയൻറായ മത്ര കോർണിഷിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. 

Tags:    
News Summary - international cycle ride oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.