ആർബിട്രേഷൻ നടപടിയിൽ  ഗൾഫാറിന് അനുകൂല വിധി

മസ്കത്ത്: ഹയാ വാട്ടറുമായുള്ള ആർബിട്രേഷൻ നടപടിയിൽ ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ്ങിന് വിധി. സീബ് മലിനജല സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിലാണ് ഗൾഫാറിന് അനുകൂലമായി ആർബിട്രേഷൻ വിധിച്ചത്. വിധി പ്രകാരം മൊത്തം 18.86 ദശലക്ഷം റിയാലും 4.25 ദശലക്ഷം റിയാൽ പലിശയുമാണ് ഹയാ വാട്ടർ നൽകേണ്ടത്. ഇത് രണ്ടും ചേർത്ത് മൊത്തം 23.11 ദശലക്ഷം റിയാൽ ലഭിക്കുമെന്ന് കമ്പനി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റിനെ അറിയിച്ചു. 2014 നവംബർ അഞ്ചുമതൽ 2018 ഫെബ്രുവരി 15വരെയുള്ള കാലയളവിലെ പലിശയാണ് നൽകേണ്ടത്. അനുകൂല തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ ഗൾഫാർ ഒാഹരികൾക്ക് ചൊവ്വാഴ്ച 17 ശതമാനം വരെ വില ഉയർന്നു. ബുധനാഴ്ച കൈമാറിയ ഒാഹരികളുടെ എണ്ണത്തിലും മൂല്യത്തിലും ഗൾഫാർ തന്നെയാണ് മുന്നിൽ. 

Tags:    
News Summary - gulfaroman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.